വീടുകളില്‍നിന്നു ശേഖരിക്കുന്ന മാലിന്യം വഴിയിൽ ഉപേക്ഷിക്കുന്നെന്ന് പരാതി
Thursday, March 28, 2024 6:18 AM IST
പേരൂര്‍ക്കട: തിരുവനന്തപുരം നഗരസഭാ ജീവനക്കാര്‍ വീടുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡുവക്കില്‍ ഉപേക്ഷിക്കുന്നു വെന്ന് പരാതി.

വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട്ടിലാണ് 20ൽ അധികം ചാക്കുകെട്ടുകള്‍ ആഴ്ചകളായി റോഡുവക്കില്‍ കൂട്ടിവച്ചിരിക്കുന്നത്. വീടുകളില്‍നിന്നു ശേഖരിക്കുന്ന മാലിന്യങ്ങളാണ് ആരും ശ്രദ്ധിക്കാത്ത ഇടങ്ങളിൽ ആഴ്ചകളോളം സൂക്ഷിക്കുന്നത്.

പിന്നീട് പരാതി ഉയരുന്ന സാഹചര്യത്തില്‍ മാത്രമാണ് ചാക്കുകെട്ടുകള്‍ നീക്കം ചെയ്യുന്നതെന്നും ആരോപണമുണ്ട്. നിലവിൽ മഞ്ചാടിമൂട് ജംഗ്ഷനില്‍ ബസ് വെയിറ്റിംഗ് ഷെഡ്ഡിനു സമീപമാണ് ചാക്കുകെട്ടുകള്‍ കൂമ്പാരമായിട്ടുള്ളത്. ആഹാരാവശിഷ്ടങ്ങളെന്നു കരുതി തെരുവുനായ്ക്കള്‍ ഇവ കടിച്ചുകീറുന്നതും റോഡിലാകെ പരന്നുകിടക്കുന്നതും വ്യാപകമായിട്ടുണ്ട്.

ചെട്ടിവിളാകം, കിണവൂര്‍, നാലാഞ്ചിറ തുടങ്ങിയ വാര്‍ഡുകളില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രദേശവാസികൾ പരാതികള്‍ ഉന്നയിക്കുന്പോൾ ചാക്കു കെട്ടുകൾ മറ്റൊരിടത്തുകൊണ്ടുവയ്ക്കുന്നതും വ്യാപകമാണ്. മാലിന്യങ്ങള്‍ യഥാവിധി സംസ്‌കരിക്കാത്തതും ഇവ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കാത്തതുമാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്.

മഞ്ചാടിമൂട്ടിലെ മാലിന്യം ചാക്കുകെട്ടുകളില്‍ ഉപേക്ഷിക്കപ്പെട്ടിട്ട് 10 ദിവസം കഴിഞ്ഞെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടുകളില്‍നിന്ന് പണംവാങ്ങി ശേഖരിക്കുന്ന മാലിന്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം എത്രയും വേഗം സംസ്‌കാരിക്കാന്‍ നഗരസഭ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.