വിശുദ്ധവാരത്തിലും സജീവമായി സ്ഥാനാർഥികൾ
Friday, March 29, 2024 5:35 AM IST
ദേവാലയങ്ങളിലെത്തി ഡോ. തരൂർ

തിരുവനന്തപുരം: വിശുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട പെസഹ ദിനമായ ഇന്നലെ ക്രൈസ്തവ ദേവാലയങ്ങളിലെത്തി വിശ്വാസികളെക്കണ്ടും റമദാൻ സംഗമത്തിൽ പങ്കെടുത്തുമായിരുന്നു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരിന്‍റെ പ്രചാരണം.

രാവിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പാളയത്തെ പ്രതിമയ്ക്കു മുന്നിൽ നടന്ന അനുസ്മരണ യോഗത്തിൽ മറ്റു രണ്ടു സ്ഥാനാർഥികൾക്കൊപ്പം പങ്കെടുത്തുകൊണ്ടായിരുന്നു ഇന്നലത്തെ ശശി തരൂരിന്‍റെ പ്രചാരണം തുടങ്ങിയത്. തുടർന്നു കൊച്ചാർ റോഡിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ പ്രധാന നേതാക്കൾക്കൊപ്പം പങ്കെടുത്തു.

ഒരു മാസം നീണ്ടുനിൽക്കുന്ന ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്‍റ് സനലിന്‍റെ സഹോദര പുത്രന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയും അദ്ദേഹമെത്തി. വൈകുന്നേരം പെസഹ വ്യാഴത്തോടനുബന്ധിച്ചു വിവിധ ക്രൈസ്്തവ ദേവാലയങ്ങളിൽ നടന്ന ചടങ്ങുകളിലും ശശി തരൂർ പങ്കെടുത്തു.


തൊഴിലാളികൾക്കൊപ്പം പന്ന്യൻ

എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ രാവിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയായിരുന്നു പ്രചാരണം തുടങ്ങിയത്. തുടർന്ന് പാളയം മാർക്കറ്റിലെത്തിയ സ്ഥാനാർഥിയെ തൊഴിലാളികൾ സ്വീകരിച്ചു. പിന്നീട് വോട്ടഭ്യർഥനയുമായി ചാലക്കന്പോളത്തിലേക്ക്. ഇവിടെയുള്ള കടകളിലും സ്ഥാപനങ്ങളിലും വോട്ടഭ്യർഥിച്ചു.

വൈകുന്നേരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധറാലിയിലും പന്ന്യൻ പങ്കെടുത്തു.

വിദ്യാർഥികളുമായി സംവദിച്ചു രാജീവ്

രാവിലെ പാളയത്തെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയ്ക്കു മുന്നിൽ നടന്ന സ
മ്മേളനത്തിൽ പങ്കെടുത്തായിരുന്നു എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. തുടർന്നു പാപ്പനംകോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെത്തി വിദ്യാർഥികളോടും ശാസ്ത്രജ്ഞന്മാരോടും സംവദിച്ചു.

ആഗോള തലത്തിൽ സാങ്കേതികവിദ്യാ മുന്നേറ്റത്തെ അടുത്ത 10 വർഷം നയിക്കുന്നത് ഇന്ത്യയായിരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വൈകുന്നേരം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പങ്കെടുത്ത തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലം കണ്‍വൻഷനിലും അദ്ദേഹം പങ്കെടുത്തു.