തൊഴുവന്‍കോട് ബംഗ്ലാവുവിളയില്‍ സാമൂഹികവിരുദ്ധ ശല്യം
Friday, March 29, 2024 5:35 AM IST
പേരൂര്‍ക്കട: തൊഴുവന്‍കോട് ബംഗ്ലാവുവിളയിലെ മദ്യപാനിശല്യത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍. രാത്രി10 മുതല്‍ പ്രദേശത്തെ നീരുറവയ്ക്കു സമീപം തമ്പടിക്കുന്ന ഇവര്‍ ക്രമേണ കിള്ളിയാറ്റിന്‍റെ കരകളിലെത്തി സംഘം ചേര്‍ന്ന് മദ്യപിക്കുകയാണ് ചെയ്യുന്നത്.

പ്രദേശത്ത് 50 മീറ്റര്‍ ചുറ്റളവില്‍ മദ്യക്കുപ്പികളുടെയും മിനറല്‍വാട്ടര്‍ കുപ്പികളുടെയും അവശിഷ്ടങ്ങള്‍ കാണാം. കുപ്പികള്‍ കുന്നുകൂടുമ്പോള്‍ കിള്ളിയാറ്റിനു കുറുകെയുള്ള പാലം കടന്ന് കാടുപിടിച്ച ഭാഗത്ത് ഇവര്‍തന്നെ കൊണ്ടുചെന്ന് ഉപേക്ഷിക്കുകയാണ് പതിവെന്നും നാട്ടുകാർ. അതുകൊണ്ടുതന്നെ ഇവര്‍ എവിടെയൊക്കെ ഇരുന്നാണ് മദ്യപിക്കുന്നതെന്ന് കണ്ടുപിടിക്കുക സാദ്ധ്യമല്ല.

പ്രദേശത്തെ തെരുവുവിളക്കുകൾ കൃത‍്യമായി പ്രകാശിക്കാത്തതും സാമൂഹിക വിരുദ്ധർക്ക് തമ്പടിക്കാൻ സഹായകരമാവുകയാണ്. ഇരുവശവും സ്വകാര്യവ്യക്തികളുടെ കാടുപിടിച്ചുകിടക്കുന്ന ഭൂമിയുമാണ്.

കടുത്ത വേനലില്‍ വെള്ളം കുറഞ്ഞതോടെ കൃഷിഭൂമി തരിശായി ഇട്ടിരിക്കുന്നതിനാല്‍ ഇവിടെയുള്ള ഉചിതമായ സ്ഥലം തേടിപ്പിടിച്ച് മദ്യപാനികള്‍ താവളമുറപ്പിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവ് പോലീസിന്‍റെ ശക്തമായ പട്രോളിംഗ് ഈ ഭാഗത്ത് ഉണ്ടായിരുന്നുവെങ്കില്‍ മദ്യപാനികളുടെ ശല്യത്തിന് അറുതി വരുത്താമായിരുന്നു നാട്ടുകാർ പറയുന്നത്.

മദ‍്യപാനികളെ തെരഞ്ഞുപിടിച്ച് ശിക്ഷിച്ചിരുന്നു

പേരൂര്‍ക്കട: അനില്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ വട്ടിയൂര്‍ക്കാവ് സി.ഐ ആയിരുന്ന കാലത്ത് മദ്യപാനികളെ തെരഞ്ഞുപിടിച്ച് ശിക്ഷ നല്‍കുന്ന രീതി ഉണ്ടായിരുന്നു. 200 പേജുള്ള ബുക്ക് വാങ്ങിപ്പിച്ചശേഷം അതില്‍ നിറയെ ''ഇനി ഞാന്‍ കുടിക്കില്ല'' എന്നു, പിടിക്കപ്പെടുന്ന മദ്യപാനികളെക്കൊണ്ട് എഴുതിക്കുകയായിരുന്നു ആ രീതി. രാവിലെ പിടിക്കപ്പെടുന്നവര്‍ക്ക് വൈകുന്നേരമാണ് സ്റ്റേഷന്‍ വിട്ടുപോകാന്‍ സാധിച്ചിരുന്നത്.

ഇതോടെ മദ്യപാനികളുടെ ശല്യം ഏറെക്കുറെ കുറഞ്ഞിരുന്നതാണ്. ഈ ശിക്ഷാസമ്പ്രദായം വീണ്ടും കൊണ്ടുവരണമെന്ന് വട്ടിയൂര്‍ക്കാവ് നിവാസികള്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.