നെയ്യാറ്റിൻകരയിലെ യുവാവിന്‍റെ കൊലപാതകം: പ്രതികള്‍ അറസ്റ്റില്‍
Friday, March 29, 2024 5:35 AM IST
നെയ്യാറ്റിന്‍കര : കൊടങ്ങാവിളയില്‍ കഴിഞ്ഞ ദിവസം ആദിത്യന്‍ എന്ന യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. വെണ്‍പകല്‍ പട്യക്കാല പുത്തന്‍വീട് ജെഎസ് ഭവനില്‍ ജെ.എസ്.ജിബിന്‍ (25), നെല്ലിമൂട് കണ്ണറവിള പെരിങ്ങോട്ടുകോണത്തില്‍ മനോജ് (19), ചൊവ്വര ചപ്പാത്ത് ബെതെല്‍ ഭവനില്‍ അഭിജിത്ത് (18), കാഞ്ഞിരംകുളം കഴിവൂര്‍ തട്ടുനാല് പ്ലാവിള പുത്തന്‍വീട്ടില്‍ രജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്.

റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പോലീസ് സബ് ഡിവിഷന്‍ ഡെപ്യൂട്ടി സൂപ്രണ്ട് എസ്. അമ്മിണിക്കുട്ടന്‍, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ.സി.വിപിന്‍, പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എസ്. വിപിന്‍കുമാര്‍, അസി. പോലീസ് സബ് ഇന്‍സ്പെക്ടര്‍ വി.എം.സരിത, ലിബു എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

കൊലപാതകത്തിനു ശേഷം തിരുനല്‍വേലി- നാഗര്‍കോവില്‍ യാത്രയ്ക്കിടയില്‍ പ്രതികള്‍ പോലീസ് പിടിയിലാവുകയായിരുന്നു. പ്രതികളെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്പാകെ ഹാജരാക്കി. നാലു പ്രതികളെയും റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി ഏഴോടെ കൊടങ്ങാവിള ചാനല്‍പാലത്തിനു സമീപമാണ് സംഘം അമരവിളയിലെ ഒരു മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്‍റായ ആദിത്യനെ കുത്തി കൊലപ്പെടുത്തിയത്. കാറിലെത്തിയ ആക്രമി സംഘം സംഭവത്തിനു ശേഷം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

നാലംഗ സംഘത്തിന്‍റെ സുഹൃത്തിന്‍റേതാണ് കാറെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആദിത്യന്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.