കഞ്ചാവ് വാങ്ങാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
Friday, March 29, 2024 5:41 AM IST
വെള്ളറട: 50 കിലോ കഞ്ചാവുമായി രണ്ടംഗ സംഘത്തെ വെള്ളറട പോലീസ് ഇന്നലെ പിടികൂടിയിരുന്നു. ഇവരെ ചേദ‍്യം ചെയ്തതിനൊടുവിൽ കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയ മൂന്നഗ സംഘത്തെ പറ്റി പോലീസിന് വിവരെ ലഭിച്ചു.

ആദ്യം പിടികൂടിയ സംഘത്തിന്‍റെ കൈയിയില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ വാങ്ങിയ പോലീസ് അപ്പോള്‍ തന്നെ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.

തുടർന്ന് പുറകെയായിരുന്നു രാത്രി കാറില്‍ വരികയായിരുന്ന മൂന്നഗ സംഘത്തെ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടുകയായിരുന്നു. പത്താംകല്ല് സ്വദേശി അഫ്‌സർ (30) അരുവിക്കര സ്വദേശി അനസ് (34), രതീഷ് (30) എന്നിവരാണ് പിടിയിലായത്.

ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആദ്യം പിടിയിലായ ഹരിശങ്കര്‍, ശിവകുമാറിന് ഗൂഗിള്‍ പേ വഴിയാണ് കഞ്ചാവ് വാങ്ങാന്‍ ആവശ്യമായ മുപ്പതിനായിരം രൂപ നല്‍കിയതെന്ന് പോലീസ് കണ്ടെത്തി.

നെയ്യാറ്റിന്‍കര ഡിവൈഎസ്പി മണിക്കുട്ടന്‍, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബാബു കുറുപ്പ് എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.