താരപ്രചാരകരെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ
Sunday, April 21, 2024 6:03 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ സ്ഥാനാർഥികളുടേയും പ്രവർത്തകരുടേയും ആവേശം വാനോളമുയരുന്നു. ദേശീയ നേതാക്കളെ ഉൾപ്പെടെ രംഗത്തിറക്കി പ്രചാരണത്തിന്‍റെ കൊഴുപ്പു കൂട്ടാനാണ് മുന്നണികളുടെ ശ്രമം.
കഴിഞ്ഞ ആഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജില്ലയിൽ എൻഡിഎയ്ക്കുവേണ്ടി പ്രചാരണത്തിനെത്തിയപ്പോൾ ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരിന്‍റെ പ്രചാരണത്തിനായി തലസ്ഥാനത്തെത്തിയത്.

തീരദേശ മേഖലയിൽറോഡ് ഷോ നടത്തിയാണ് പ്രിയങ്ക തരൂരിനു വേണ്ടി വോട്ടു തേടിയത്. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനു വേണ്ടി റോഡ് ഷോയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയും തിരുവനന്തപും ജില്ലയിലെ തീരമേഖലയിലും മലയോര മേഖലകളിലും എത്തിയിരുന്നു.

ആറ്റിങ്ങലിലെ ഇടതു സ്ഥാനാർഥി അഡ്വ. വി ജോയിയുടെ പ്രചാരണാർഥം സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറം യച്ചൂരി ഇന്നു വൈകുന്നേരം ആറ്റിങ്ങൽ മാമം ഗ്രൗണ്ടിൽ നടക്കുന്നു പൊതു പരിപാടികളിൽ പങ്കെടുക്കും.

തരൂരിനു വേണ്ടി പ്രിയങ്ക വോട്ടുതേടി പ്രചാരണം നടത്തിയപ്പോൾ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ വെള്ളയന്പലത്ത് നാരീ സംഗമം നടത്തിയാണ് പ്രചാരണം കൊഴുപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ ഇന്നലെ പാറശാല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലാണ് പര്യടനം നടത്തിയത്.

അന്പൂരി പഞ്ചായത്തിലെ ശൂരവൈക്കാണിയിൽ നിന്നും തുടങ്ങിയ പര്യടനം രാത്രി വൈകി വെള്ളറടയിലാണ് അവസാനിച്ചത്. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശഖർ വലിയതുറയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരത്തിനൊരു വികസന രേഖ എന്ന പേരിൽ തന്‍റെ പ്രകടന പത്രിക പുറത്തിറക്കി.

ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ കടുവാപ്പള്ളിയിൽനിന്ന് രാവിലെ 7.30 നാണ് പ്രചാരണം ആരംഭിച്ചത്. പള്ളിമുക്ക്, നഗരൂർ, കുഴിവിള, എന്നിവിടങ്ങിലെ പര്യടനത്തിനു ശേഷം ചീമവിളയിലാണ് ഇന്നലത്തെ പര്യടനം അവസാനിച്ചത്.

എൽഡിഎഫ് സ്ഥാനാർഥി വി. ജോയ് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, കഠിനംകുളം പഞ്ചായത്തുകളിൽ ഇന്നലെ പര്യടനം പൂർത്തിയാക്കി.

എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ നെടുമങ്ങാട് നിയോജകമണ്ഡലത്തിലായിരുന്നു പര്യടനം. ആനാട്, നന്ദിയോട് പഞ്ചായത്തുകളിൽ പര്യടനം നടത്തിയ ശേഷം ഏണിക്കരയിൽ ഇന്നലത്തെ പര്യടനം അവസാനിച്ചു.