അവഗണനയിലായ വിഴിഞ്ഞം തുറമുഖത്തെ രാഷ്ട്രീയക്കാർക്കും വേണ്ട
Sunday, April 21, 2024 6:08 AM IST
വിഴിഞ്ഞം: സംസ്ഥാന ബജറ്റിൽ പോലും കടുത്ത അവഗനണ നേരിട്ട വിഴിഞ്ഞം മാതൃതുറമുഖ വികസനം തെരഞ്ഞെടുപ്പ് വേളയിലും രാഷ്ട്രീയപാർട്ടിക്കാർ മറന്നു. അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കാൻ മുൻകൈയ്യെടുത്തത് തങ്ങളെന്നു മൂന്നു പ്രമുഖ പാർട്ടികളും അവകാശപ്പെടുമ്പോഴും വർഷങ്ങൾക്ക് മുൻപേ വിഴിഞ്ഞത്തെ ലോകത്തിനു പരിചയപ്പെടുത്തിയ തുറമുഖത്തെക്കുറിച്ച് ആർക്കും മിണ്ടാട്ടമില്ല.

സർക്കാരിനു കോടികൾ വരുമാനം നൽകിയ തുറമുഖത്തെ കഴിഞ്ഞ ബജറ്റിലും അവഗണിച്ചു. വരുമാനം നിലച്ച തുറമുഖത്തിന്‍റെ വികസനത്തിനുതകുന്ന ചർച്ചകളും കാര്യങ്ങളും തെരഞ്ഞെടുപ്പുകാലത്തും ഉണ്ടായില്ല. കപ്പൽ അടുപ്പിച്ചാൽ ടണ്ണിനു ദിവസം 90 പൈസ ഫീസ്. ഇന്ത്യയിൽ മറ്റൊരിടത്തുമില്ലാത്ത തരത്തിൽ തൊട്ടടുത്ത് ഔട്ടർ ആങ്കറേജ്.

ലോകത്തിലെ ഏറ്റവും വലിയ കപ്പലിനു പോലുംതുറമുഖത്തിന്‍റെ അധികാര പരിധിയിൽ നങ്കൂരമിടാം. ഇത്രയും ലാഭവും സുരക്ഷിതവുമായ വിഴിഞ്ഞം മാതൃതുറമുഖത്തിൽ കപ്പൽ അടുക്കുന്നതും കാത്തിരിക്കുകയാണധികൃതർ. ഏതു തരം കപ്പലുകൾക്കും സഹായം നൽകാൻ പാകത്തിലുള്ള സജ്ജീകരണങ്ങളും ഒരുക്കി കാത്തിരുന്നിട്ടും ഫലം കണ്ടില്ല. തുറമുഖം കേരള സർക്കാരിന്‍റെ കീഴിലാണെങ്കിലും ക്രൂ ചേഞ്ചിനായി കപ്പലുകൾ എത്തണമെങ്കിൽകേന്ദ്ര സർക്കാർ കനിയണം.

രണ്ടുവർഷം മുന്പു തൊടു ന്യായങ്ങൾ പറഞ്ഞു നിർത്തലാക്കിയ ക്രൂ ചേഞ്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്പെങ്കിലും പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഉന്നതാധികൃതർ അന്താരാഷ്ട്ര തുറമുഖത്തിന്‍റെ പുറകേപോയ തോടെ എല്ലാം തകിടം മറിഞ്ഞു. അധികൃതരുടെ പിടിപ്പുകേടും കെടുകാര്യസ്തതയുംമൂലം കപ്പൽ വരവും വരുമാനവും നിലച്ച തുറമുഖത്തെ പഴയപടിയിലെ ത്തിക്കാൻ പണിപ്പെടുന്നത് കപ്പൽ ഏജൻസികൾ മാത്രമാണു താനും. എന്നാൽ തീർപ്പാകാതെ കോടതി വിധി അനന്തമായി നീളുന്നതും ഇവരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.

ഫീസിനത്തിലുള്ളവൻപിച്ച ലാഭത്തിനുപരി അന്താരാഷ്ട്ര കപ്പൽ ചാനലിന് ഏറ്റവുമടുത്താണ് വിഴിഞ്ഞത്തിന്‍റെ സ്ഥാനം. അന്താരാഷ്ട്ര തുറമുഖം പൂർണതോതിൽ പ്രവർത്തനം തുടങ്ങിയാലും സർക്കാർ തുറമുഖത്ത് കിട്ടുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും കിട്ടില്ലെന്ന തിരിച്ചറിവും ഏജൻസികൾക്കുണ്ട്.