റവന്യു റിക്കവറി അദാലത്ത്: 7,11,42408 രൂപയുടെ കേസുകൾ തീർപ്പാക്കി
Sunday, November 27, 2022 11:12 PM IST
കൊട്ടാരക്കര: ബാങ്കുകളുമായി ചേർന്ന്സംഘടിപ്പിച്ച റവന്യൂ റിക്കവറി അദാലത്തിതിൽ 7, 11,42,408 രൂപയുടെ കേസുകൾ തീർപ്പാക്കി. 22 ന് കടക്കൽ മിനി സിവിൽ സ്റ്റേഷനിലും 23 ന് കൊട്ടാരക്കര സിവിൽസ്റ്റേഷനിലുമാണ് അദാലത്തുകൾ നടന്നത്. അദാലത്തിൽ 57 ഓളം ബാങ്കുകളുടെ പ്രതിനിധികൾ പങ്കെടുത്തു.
ബാങ്ക്പ്രതിനിധികളും വില്ലേജ് ജീവനക്കാരും ചേർന്ന് ഓരോ കുടിശികക്കാരനെയും നേരിൽ കണ്ട് മേളയിൽ പങ്കെടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ലഭിക്കുന്ന ആനുകൂല്യത്തെക്കുറിച്ചും ബോധവാന്മാരാക്കുകയുണ്ടായി.
ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി നടത്തിയ അദാലത്തിൽ വിവിധ ബാങ്കുകൾ റവന്യൂ റിക്കവറിക്കായി നൽകിയിരുന്ന 358 കേസുകളിലായി 71142408 യുടെ കേസുകൾപൂർണമായി തീർപ്പാക്കാകാൻ കഴിഞ്ഞു. കടയ്ക്കലും കൊട്ടാരക്കരയിലും പങ്കെടുത്ത 55 ഓളം വിവിധ ബാങ്കുകൾ നാലു കോടിയിൽ അധികം രൂപയുടെ ആനുകൂല്യങ്ങളാണ് മേളയിൽ പങ്കെടുത്തവർക്ക് നൽകിയത്.
കുടിശികക്കാരുടെ പങ്കാളിത്തം കൊണ്ടും പങ്കെടുത്ത ബാങ്കുകൾ കാണിച്ച താൽപര്യം കൊണ്ടും കടയ്ക്കലും കൊട്ടാരക്കരയിലും നടന്ന മേളകൾ മികച്ച രീതിയിൽ വിജയിപ്പിക്കാൻ കഴിഞ്ഞതായി റവന്യു വകുപ്പ് ജീവനക്കാർ പറഞ്ഞു.
കടയ്ക്കലും കൊട്ടാരക്കരയിലും നടന്ന അദാലത്തുകളിൽ ഡെപ്യൂട്ടീ കളക്ടർ ജി നിർമൽ കുമാർ പങ്കെടുത്തു. തഹസീൽദാർ, പി ശുഭൻ, ജൂനിയർ സൂപ്രണ്ട് റജി കെ ജോർജ്, ബാങ്ക് പ്രതിനിധികൾ എന്നിവർ അദാലത്തിന് നേതൃത്വം നല്കി.