സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂല സാഹചര്യം: എം.വി.ഗോ വിന്ദൻ മാസ്റ്റർ
Sunday, April 21, 2024 5:35 AM IST
കൊല്ലം: കേരളത്തിലുടനീളം ഇടതു മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ട് വന്നിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. കൊല്ലം പ്രസ് ക്ലബിന്‍റെ ഫേസ് ടു ഫേസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനെട്ടാം ലോക് സഭാ തിരെഞ്ഞെടുപ്പ് ശരിയായ രീതിയിൽ വിലയിരുത്തപ്പെട്ടില്ലെങ്കിൽ പാർലമെന്‍ററി വ്യവസ്ഥിതിയുടെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് തന്നെ അവസാനത്തേത് ആയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

17 തിരഞ്ഞെടുപ്പുകളിലും ഇല്ലാത്തൊരു കാര്യം ഈ തിരെഞ്ഞെടുപ്പിലുണ്ട്. ഭരണഘടന, പാർലമെന്ററി വ്യവസ്ഥ, മതനിരപേക്ഷത, ഫെഡറിലിസം ഇതെല്ലം ഭരണഘടനാ മൂല്യങ്ങളുടെ അടിസ്ഥാനപരമായ കാഴ്ചപ്പാടുകളാണ്. ഇതൊന്നും വേണ്ട, പകരം മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തിയ ഭരണഘടന വേണമെന്നും പാർലമെന്ററി വ്യവസ്ഥ ഇതു പോലെ തുടരേണ്ടതില്ലെന്നും മതനിരപേക്ഷത കാപട്യമാണെന്നും ഫെഡറൽ സംവിധാനം ഇന്ത്യയ്ക്ക് യോജിച്ചതല്ലെന്നുമുള്ള പ്രചാരണം സംഘപരിവാർ വിഭാഗങ്ങൾ എത്രയോ വർഷമായി നടത്തിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ പത്ത് വർഷമായി നരേന്ദ്ര മോദി ഗവൺമെന്‍റ് ആർഎസ്എസ് നിലപാടിന് അനുകൂലമായി തീരുമാനങ്ങൾ എടുക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഹിന്ദു രാഷ്ട്രത്തിലേക്കുള്ള കൈവഴിയാണ്, ചുവടുവയ്പുകളാണ്. എന്ന് പറഞ്ഞാൽ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും മൗലികമായ പ്രശ്നം മത നിരപേക്ഷ ഇന്ത്യ വേണോ ഹിന്ദു രാഷ്ട്രമെന്ന ഫാസിസ്റ്റ് അജണ്ട നടപ്പാക്കണോ എന്നതാണ്. ഈ മൗലികമായ പ്രശ്നത്തിന് നേരെ ഏറ്റവും പ്രധാന പ്രതിപക്ഷ പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ഒരു നിലപാടും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് പറയാമെന്ന് പറഞ്ഞിട്ട് പറഞ്ഞില്ല.

രാഹുൽ ഗാന്ധിയും നിലപാട് പറഞ്ഞില്ല. സ്ഥാനാർഥിയായിട്ട് മത്സരിക്കുന്നത് വയനാട്ടിൽ, അവിടെയും പറഞ്ഞില്ല. ഇന്ത്യയുടെ ഏറ്റവും മൗലികമായൊരു പ്രശ്നത്തിന് മേലെ അഭിപ്രായമില്ല, പ്രകടന പത്രികയിൽ ചൂണ്ടി കാണിക്കുന്നുമില്ല. 370-ാം വകുപ്പ് പുനഃസ്ഥാപിക്കും എന്ന് പ്രകടന പത്രികയിൽ പറയാൻ കോൺഗ്രസിന് ധൈര്യമില്ല, ഏക സിവിൽ കോഡിൽ കോൺഗ്രസിന് നിലപാടില്ല. വ്യക്തമായ നിലപാടോ നയപരമായ തീരുമാനമോ കോൺഗ്രസിനില്ല. അതിന്‍റെഫലമാണ് ലീഗിന്‍റെ കൊടി വയനാട്ടിൽ ഉയർത്താതെ പോയത്, ഇപ്പോൾ പരിപാടികളിലൊന്നും കോൺഗ്രസിന്‍റെ കൊടിയുമില്ല ലീഗിന്‍റെ കൊടിയുമില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു.