കൊ ല്ലത്ത് പ്രചാരണം ഉച്ചസ്ഥായിയിൽ
Sunday, April 21, 2024 5:35 AM IST
കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോൾ പോരാട്ട ചൂടിനാൽ കൊല്ലത്തെ അങ്കത്തട്ട് തിളച്ചുമറിയുകയാണ്. പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്നു ദിനം ബാക്കി നിൽക്കെ സ്ഥാനാർഥികളെല്ലാം മണ്ഡല പര്യടനത്തിന്‍റെയും സ്വീകരണ പരിപാടികളുടെയും നെട്ടോട്ടത്തിലാണ്. നാട്ടിടവഴികളിലും നഗരപാതകളിലും അനൗൺസ്മെന്‍റ് വാഹനങ്ങളും ചീറിപ്പായുന്നു.

യുഡിഎഫിലെ എൻ.കെ. പ്രേമചന്ദ്രനാണ് പ്രചാരണ രംഗത്ത് ആദ്യമേ സജീവമായത്. അൽപ്പം വൈകിയാണ് എൽഡിഎഫിലെ എം. മുകേഷ് പ്രചാരണത്തിന് തുടക്കമിട്ടത്.

ഏറെ അനിശ്ചിതങ്ങൾക്ക് ഒടുവിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകിയതിനാൽ എൻഡിഎയിലെ ജി. കൃഷ്ണകുമാർ പ്രചാരണ രംഗത്ത് എത്താൽ അൽപ്പം വൈകി. എങ്കിലും ഇപ്പോൾ മൂന്നു പേരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്. എല്ലായിടത്തും സ്ക്വാഡ് പ്രവർത്തനങ്ങളും സജീവമായി നടക്കുന്നു.

ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇപ്പോഴും ഒട്ടും കുറവില്ല. ഓരോ ദിവസവും പുതിയ ആരോപണങ്ങളും പുറത്തുവരുന്നു. വാഗ്വാദവും വെല്ലുവിളികളും മറ്റൊരു വശത്ത്. യുഡിഎഫും എൽഡിഎഫും തമ്മിലാണ് പോർവിളികൾ കൂടുതൽ നടക്കുന്നത്. ഒടുവിൽ സംഗതി വ്യക്തിഹത്യയിലേയ്ക്കും കടന്നു കഴിഞ്ഞു.

വികസനം തന്നെയാണ് മൂന്ന് മുന്നണികളുടെയും പ്രധാന പ്രചാരണ ആയുധം.കഴിഞ്ഞ രണ്ട് ടേമുകളിൽ കൊല്ലം പാർലമെന്‍റ് മണ്ഡലത്തിൽ എൻ. കെ.പ്രേമചന്ദ്രൻ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളാണ് യുഡിഎഫിന്‍റെ തുറുപ്പ് ചീട്ട്. അതിനൊപ്പം പ്രേമചന്ദ്രന്‍റെ പാർലമെന്‍ററി രംഗത്തെ മികവും അവർ എടുത്തുകാട്ടുന്നു.

സമാനമായി കൊല്ലം അസംബ്ലി മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയായി എം. മുകേഷ് നടപ്പിലാക്കിയ വികസനം എണ്ണിപ്പറഞ്ഞും ചൂണ്ടിക്കാട്ടിയും എൽഡിഎഫും പ്രചാരണം കൊഴുപ്പിക്കുന്നു. ഇക്കാര്യത്തിൽ യുഡിഎഫിനെ പരസ്യമായ സംവാദത്തിന് അവർ വെല്ലുവിളിക്കുകയും ചെയ്തു.
ഇരുകൂട്ടരുടെയും പ്രചാരണത്തിന്‍റെ പൊള്ളത്തങ്ങൾ തുറന്ന് കാട്ടിയും കപട വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് എൻഡിഎയിലെ ജി. കൃഷ്ണകുമാറും വോട്ടർമാരെ സമീപിക്കുന്നത്.പ്രേമചന്ദ്രനെ സംബന്ധിച്ചിടത്തോളം ഹാടിക് വിജയം തന്നെയാണ് ലക്ഷ്യം. ഇക്കുറിയും റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണ് യുഡിഎഫ് ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്.

എം. മുകേഷിലൂടെ അട്ടിമറി വിജയം അനായാസമാണെന്ന് എൽഡിഎഫും കണക്കുകൂട്ടുന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച മേൽക്കൈ തന്നെയാണ് അവർ പ്രതീക്ഷ അർപ്പിക്കുന്ന പ്രധാന ഘടകം.മോദിയുടെ ഗ്യാരണ്ടിയിൽ ജി. കൃഷ്ണകുമാറിലൂടെ കൊല്ലത്ത് താമര വിരിയിക്കാൻ സാധിക്കുമെന്ന് ബിജെപിയും പ്രതീക്ഷ അർപ്പിക്കുന്നു. പാർട്ടി വോട്ടുകൾ ഇക്കുറി ഇരട്ടിയാകും എന്നാണ് അവരുടെ പ്രതീക്ഷ.എൻ. കെ.പ്രേമചന്ദ്രനും ജി. കൃഷ്ണകുമാറും കുടുംബ സമേതമാണ് ഇപ്പോൾ വോട്ട് അഭ്യർഥിക്കുന്നത്.

പ്രചാരണത്തിലെ പുതിയ തന്ത്രമായി ഇതിനെ വിലയിരുത്താം. അണികളുടെ അകമ്പടിയോടെ എം.മുകേഷും പ്രചാരണം ഉഷാറാക്കുന്നു.നേതാക്കളുടെ നീണ്ട നിര തന്നെ അവസാന ഘട്ട പ്രചാരണം ഗംഭീരമാക്കാൻ കൊല്ലത്ത് എത്തുന്നുണ്ട്. രാഹുൽഗാന്ധി 22-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശാസ്താംകോട്ട സിനിമാ പറമ്പിലെ പൊതുയോഗത്തിൽ പ്രസംഗിക്കും.ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, മാത്യു കുഴൽനാടൻ എംഎൽഎ, രമേശ് ചെന്നിത്തല എംഎൽഎ, എം.എം.ഹസൻ, പി.കെ.കുഞ്ഞാലികുട്ടി എന്നിവരും ഇനിയുള്ള ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പ്രസംഗിക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി എന്നിവരും ഇന്നലെ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു.

ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് പി. അബ്ദുള്ള കുട്ടി, കുമ്മനം രാജശേഖരൻ, കേരള വൈസ് പ്രസിഡന്‍റ്പ്രമീള ദേവി, ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റ് കെ. അണ്ണാമലൈ എന്നിവരും വിവിധ യോഗങ്ങളിൽ സംബന്ധിക്കും.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം കൊല്ലത്തും കൊട്ടാരക്കരയിലും രണ്ട് പൊതുയോഗങ്ങളിൽ പങ്കെടുക്കുകയുണ്ടായി.ഇനിയുള്ള ഏതാനും ദിവസങ്ങൾ പ്രമുഖ മുന്നണികളെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. എല്ലാവരും ആവനാഴിയിലെ പരമാവധി അസ്ത്രങ്ങൾ എടുത്ത് പ്രയോഗിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

എസ്.ആർ.സുധീർകുമാർ