സാമ്പത്തിക ബാധ്യത: ചിട്ടി സ്ഥാപനത്തിലെ മാനേജർ ജീവനൊടുക്കി
Sunday, April 14, 2024 6:51 AM IST
തലയോലപ്പറമ്പ്: സ്വകാര്യ ചിട്ടി സ്ഥാപനത്തിലെ മാനേജരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തലയോലപറമ്പ് മാർക്കറ്റിനു സമീപത്തെ ജെന്‍റിൽമാൻ ചിറ്റ്സ് ഫണ്ടിലെ മാനേജർ തലയോലപ്പറമ്പ് അടിയം ശബരീശം ഭവനിൽ ടി.എസ്. ശ്യാമി(36)നെയാണ് നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് പറയപ്പെടുന്നു.

തലയോലപ്പറമ്പിലെ ചിട്ടി സ്ഥാപനത്തിനു സമീപമാണ് ശ്യാമിന്‍റെ വീട്. സാമ്പത്തിക പ്രശ്നവുമായി ബന്ധപ്പെട്ട് ശ്യാം ജോലിസ്ഥലത്തു കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് ബന്ധുക്കളും സഹപ്രവർത്തകരും നാട്ടുകാരും ആരോപിക്കുന്നു. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഭാര്യക്കും കുട്ടിക്കുമൊപ്പം കിടന്നുറങ്ങിയതായിരുന്നു യുവാവ്.

ശനിയാഴ്ച രാവിലെ ഉണർന്ന ഭാര്യയാണ് ഭർത്താവിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ബന്ധുക്കളും സമീപവാസികളും ചേർന്ന് ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തലയോലപ്പറമ്പ് പോലിസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഭാര്യ: രഞ്ജു. മകൾ ദുർഗാലക്ഷ്മി. സംസ്കാരം നടത്തി.