ചങ്ങനാശേരിയിലെ പോളിംഗ് ബൂത്തുകളില്‍ തിരക്ക്... യന്ത്രത്തകരാര്‍... ബൂത്തുകളില്‍ വോട്ടിംഗ് മന്ദഗതി...
Saturday, April 27, 2024 7:09 AM IST
ചങ്ങനാശേരി: കനത്ത വേനല്‍ച്ചൂടിലും ആവേശം ചോരാതെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് സ്‌റ്റേഷനുകളില്‍ എത്തി. മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലത്തില്‍പ്പെട്ട ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ ചില ബൂത്തുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. ചിലയിടങ്ങളിൽ യന്ത്രത്തകരാര്‍ മൂലം വോട്ടിംഗ് തടപ്പെട്ടു. ചില ബൂത്തുകളില്‍ മന്ദഗതിയിലായിരുന്നു വോട്ടിംഗ്.

ചെത്തിപ്പുഴ വില്ലേജില്‍പ്പെട്ട വെരൂര്‍ സെന്‍റ് ജോസഫ് പാരിഷ്ഹാളിലെ 57-ാംനമ്പര്‍ ബൂത്തില്‍ വോട്ടിംഗ് ആരംഭിച്ച രാവിലെ ഏഴിനുതന്നെ വോട്ടിംഗ് യന്ത്രത്തകരാര്‍ നേരിട്ടു. എന്‍ജിനിയറിംഗ് വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെത്തി പരിശോധിച്ചെങ്കിലും പരിഹരിക്കാനായില്ല. പുതിയ യന്ത്രം എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. ഈ സ്‌റ്റേഷനില്‍ പോളിംഗ് നടപടികള്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ഇത്രയും സമയം വോട്ടര്‍മാര്‍ക്ക് കാത്തുനില്‍ക്കേണ്ടി വന്നു.

പായിപ്പാട് വില്ലേജിലെ പായിപ്പാട് മുസ്‌ലിം എല്‍പിസ്‌കൂളിലെ 171-ാം നമ്പര്‍ ബൂത്തിലും തുടക്കത്തില്‍ യന്ത്രത്തകരാര്‍മൂലം 15 മിനിറ്റോളം വോട്ടിംഗ് തടസപ്പെട്ടു. മോക്ക് പോളിംഗിനിടെയാണ് യന്ത്രത്തിനു തകരാര്‍ നേരിട്ടത്.

ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍പ്പെട്ട ഇത്തിത്താനം ഹൈസ്‌കൂളിലെ 27-ാം നമ്പര്‍ ബൂത്തില്‍ ഉച്ചകഴിഞ്ഞ് ഒരു മണിക്കൂറോളം വോട്ടിംഗ് യന്ത്രം പണിമുടക്കി. ഇതോടെ വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു.

തെരഞ്ഞെടുപ്പ് സമയം വൈകുന്നേരം ആറിന് കഴിഞ്ഞെങ്കിലും ചങ്ങനാശേരി മുഹമ്മദന്‍സ് യുപി സ്‌കൂള്‍, വാഴപ്പള്ളി പടിഞ്ഞാറ് കോയിപ്പുറം സ്‌കൂളിലും വോട്ടര്‍മാരുടെ ക്യൂ നീണ്ടതോടെ ഈ ബൂത്തുകളില്‍ 6.30 വരെ തെരഞ്ഞെടുപ്പു നീണ്ടു.

ക്യൂവില്‍ നിന്നവര്‍ക്ക് പെഡസ്ട്രിയല്‍ ഫാനും ജ്യൂസും

ചങ്ങനാശേരി: പോളിംഗ് സ്‌റ്റേഷനുകളില്‍ ക്യൂവില്‍നിന്നവര്‍ക്കും വോട്ട് ചെയ്യാന്‍ കാത്തിരുന്നവര്‍ക്കും ഉച്ചവെയിലില്‍ തളരാതിരിക്കാന്‍ പെഡസ്ട്രിയല്‍ ഫാനും ജൂസും ഒആര്‍എസ് ലായനിയും. ജില്ലാ കളക്ടര്‍ വിഗ്‌നേശ്വരിയുടെ അടിയന്തര ഉത്തരവിനെത്തുട
ര്‍ന്നാണ് ചങ്ങനാശേരിയിലെ ചില ബൂത്തുകളില്‍ ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ചില പോളിംഗ് ബൂത്തുകളില്‍ ഈ സൗകര്യങ്ങളൊന്നും ലഭിക്കാതെ വേനല്‍ച്ചൂടും ആവിയും അനുഭവിക്കേണ്ടി വന്നതായും പരാതിയുണ്ട്.

രാജ്യത്തിന് ഗുണം ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം നല്‍കി സുകുമാരന്‍ നായര്‍

ചങ്ങനാശേരി: രാജ്യത്തിന് ഗുണമുള്ള ആളുകള്‍ക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനമാണ് എന്‍എസ്എസ് നൽകിയതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാടാണ്.

ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം.കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് സമുദായ അംഗങ്ങള്‍. അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.