അക്കരപ്പാടം പാലം നിർമാണം അവസാന ഘട്ടത്തിൽ
Tuesday, May 7, 2024 7:18 AM IST
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിലെ നാനാടം - അക്കരപ്പാടം ഭാഗങ്ങളെ ബന്ധിപ്പിച്ചു മൂവാറ്റുപുഴയാറിനു കുറുകെ നിർമിക്കുന്ന പാലത്തിന്‍റെ നിർമാണം അവസാനഘട്ടത്തിൽ. പാലത്തിന്‍റെ കൈവരിയുടെ നിർമാണവും അപ്രോച്ച് റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മണ്ണു നിറയ്ക്കലുമാണ് ഇപ്പോൾ നടക്കുന്നത്.

പുഴയോരത്തിന്‍റെയും സമീപ റോഡിന്‍റെയും സംരക്ഷണത്തിനായി കരിങ്കൽ ഭിത്തിയും ഇനി തീർക്കേണ്ടതുണ്ട്. പാലത്തിനു നൂറു മീറ്ററകലെ റോഡിലെ ഇടുങ്ങിയതും കാലപ്പഴക്കമേറിയതുമായ കലുങ്ക് വീതി കൂട്ടി പുനർനിർമ്മിക്കുന്ന പണി അടുത്തദിവസം ആരംഭിക്കും. രണ്ടാഴ്ചകൂടി കഴിഞ്ഞാൽ മാത്രമേ കൈവരി നിർമാണം പൂർത്തിയാകൂ. പാലത്തിന്‍റെ അവസാനമിനുക്കു പണികളടക്കം പൂർത്തിയാക്കി പാലം നാടിനു സമർപ്പിക്കാൻ ഇനി നാലുമാസം കൂടി വേണ്ടിവരും.

150 മീറ്റർ നീളത്തിൽ നിർമിച്ച പാലത്തിന് 11 മീറ്റർ വീതിയുണ്ട്. കിഫ്ബി മുഖേന അനുവദിച്ച 16.89 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമാണം. 30 മീറ്റർ നീളത്തിൽ അഞ്ചു സ്പാനുകളിൽ തീർക്കുന്ന പാലത്തിന്‍റെ ഇരുകരകളിലുമായി 45 മീറ്റർ നീളത്തിലാണ് സമീപ റോഡ് നിർമിക്കുന്നത്. സമീപ റോഡിനായി 29.77 സെന്‍റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.

വെള്ളത്താൽ ചുറ്റപ്പെട്ട അക്കരപ്പാടം നിവാസികൾ പതിറ്റാണ്ടുകളായി കടത്തുവള്ളത്തെ ആശ്രയിച്ചാണ് പുഴയുടെ മറുകര കടക്കുന്നത്. ഗതാഗതയോഗ്യമായ പാലമെന്ന അക്കരപ്പാടം കാരുടെ ചിരകാല അഭിലാഷമാണിപ്പോൾ യാഥാർഥ്യമാകുന്നത്. പാലത്തിനായി വർഷങ്ങളായി പ്രദേശവാസികൾ ശ്രമം നടത്തിവരികയായിരുന്നു.

വീതികുറഞ്ഞ റോഡായിരുന്നു പാലം നിർമിക്കുന്നതിന് തടസം സൃഷ്ടിച്ചിരുന്നത്. പാലം നിർമാണ കമ്മറ്റി ചെയർമാൻ അക്കരപ്പാടം ശശി, കൺവീനർ എ.പി. നന്ദകുമാർ, സി.കെ. ആശ എംഎൽഎ, പഞ്ചായത്ത് അംഗങ്ങൾ രാഷ്‌ട്രീയ പാർട്ടിനേതാക്കൾ തുടങ്ങിയവരുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായി റോഡ് വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുത്തതോടെ പാലം നിർമാണത്തിനു വഴിതുറക്കുകയായിരുന്നെന്ന് അക്കരപ്പാടം ശശി, എ.പി. നന്ദകുമാർ എന്നിവർ പറഞ്ഞു.