ഈരാറ്റുപേട്ട-വാഗമൺ റോഡിൽ അപകടങ്ങൾ വർധിക്കുന്നു
Monday, May 6, 2024 11:45 PM IST
തീക്കോയി: റോഡ് പുതുക്കി ടാർ ചെയ്തതോടെ ഈരാറ്റുപേട്ട-വാഗമൺ റൂട്ടിൽ അപകടങ്ങൾ പെരുകുന്നു. വഴിക്കടവ് മുതൽ വേലത്തുശേരി വരെയുള്ള സ്ഥലങ്ങളിലാണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും നിയന്ത്രണംവിട്ടു വാഹനങ്ങൾ മതിലിലോ തിട്ടയിലോ ഇടിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം വാഗമണിൽനിന്നും തീക്കോയി ഭാഗത്തേക്കുവന്ന സിനിമാ പ്രവർത്തകരുടെ വാൻ മാവടിയിൽ കെട്ടിടത്തിനുളളിലേക്ക് ഇടിച്ചുകയറി.പല വീടുകളുടെ മതിലുകളിലും വാഹനങ്ങൾ ഇടിച്ചു നാശം വരുത്തിയിട്ടുണ്ട്. ഒട്ടേറെ കൂട്ടിയിടികളും ഉണ്ടായിട്ടുണ്ട്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവാകുന്നത്.

റോഡ് മിനുസത്തിൽ ടാർ ചെയ്തതോടെ വാഹനങ്ങളുടെ വേഗപ്പാച്ചിൽ വർധിച്ചു. വാഹനങ്ങളുടെ എണ്ണവും വലിയ തോതിൽ കൂടി. നേരത്തേ മറ്റു പല വഴികളിൽകൂടി ഹൈറേഞ്ച് ഭാഗത്തേക്കു പോയിരുന്നവർ ഇപ്പോൾ ഇതുവഴിയാണ് യാത്ര. വാഗമൺ സഞ്ചാരികളുടെ എണ്ണവും വർധിച്ചു. തമിഴ്നാട്ടിൽനിന്നുള്ള നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ദൂരദേശങ്ങളിൽനിന്നുള്ള വാഹനങ്ങളും ഏറെ കടന്നുപോകുന്നു. ഇവർക്കൊന്നും വഴിയോ കയറ്റിറക്കമോ വളവുകളോ പരിചിതമല്ല.

പലപ്പോഴും ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും അപകടകാരണമാണ്.
അപകടങ്ങൾ കുറയ്ക്കാൻ വളവുകളും പരമാവധി വേഗവും വ്യക്തമാക്കുന്ന സൂചനാബോർഡുകൾ സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. കൂടുതൽ റിഫ്ലക്‌ടറുകൾ വേണം. വാഗമൺ റൂട്ടിൽ മോട്ടോർവാഹന വകുപ്പ് പരിശോധനയും പോലീസ് പരിശോധനയും ഊർജിതമാക്കണം.

ടൂറിസ്റ്റ് മേഖലയായതിനാൽ മദ്യപിച്ചു വാഹനമോടിക്കുന്നവരുണ്ടോ എന്നതടക്കം കൃത്യമായി പരിശോധിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ഹൈറേഞ്ചിലേക്കും തമിഴ്നാട്ടിലേക്കുമൊക്കെ റോഡ് കടന്നുപോകുന്ന ഈ റൂട്ടിൽ എഐ കാമറകളും പോലീസ് സിസി ടിവി കാമറകളും സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നു.