ചങ്ങനാശേരിയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജല വിതരണം തടസപ്പെടും
Monday, May 6, 2024 7:01 AM IST
ചങ്ങനാശേരി: കല്ലിശേരി ജലശുദ്ധീകരണശാലയില്‍ പമ്പിംഗ് മെയിനില്‍ തകരാര്‍. ചങ്ങനാശേരിയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജല വിതരണം തടസപ്പെടും. കല്ലിശേരി ജല ശുദ്ധീകരണശാലയില്‍നിന്ന് ചങ്ങനാശേരിയിലേക്കുള്ള പമ്പിംഗ് മെയിനിലെ വാല്‍വിനാണ് തകരാര്‍ സംഭവിച്ചത്.

അറ്റകുറ്റപ്പണികള്‍ ഇന്നാരംഭിക്കുമെന്നാണ് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുമൂലം കുറിച്ചി പഞ്ചായത്ത്, തുരുത്തി, പൂവം, ചങ്ങനാശേരി മലേക്കുന്ന് ടാങ്കിന്‍റെ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്നു മുതല്‍ രണ്ട് ദിവസം ജലവിതരണം പൂര്‍ണമായും മുടങ്ങും.

ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളില്‍ ജലവിതരണത്തിന് ഭാഗിക നിയന്ത്രണം ഉണ്ടാകുമെന്നും വാട്ടര്‍ അഥോറിറ്റി അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.

തിരുവല്ലയില്‍ മോട്ടോര്‍ തകരാറിനെത്തുടര്‍ന്ന് കഴിഞ്ഞമാസം ഒന്നര ആഴ്ചക്കാലം ചങ്ങനാശേരി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലവിതരണം മുടങ്ങിയിരുന്നു. കൊടിയ വേനല്‍ക്കാലത്ത് ശുദ്ധജലവിതരണം തടസപ്പെടുന്നത് പൈപ്പുജലത്തെ മാത്രം ആശ്രയിക്കുന്ന ചങ്ങനാശേരി നഗരവാസികള്‍ക്ക് വലിയ ദുരിതത്തിനു കാരണമാകുന്നുണ്ട്.