ഭക്ഷണം കിട്ടിയില്ലെന്ന് പരാതി
Saturday, April 27, 2024 7:09 AM IST
കടുത്തുരുത്തി: ബൂത്തുകളില്‍ സേവനം ചെയ്ത ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഉച്ചഭക്ഷണം കിട്ടിയില്ലെന്ന് പരാതി. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 11-ാം നമ്പര്‍ ബൂത്തായ കാരിക്കോട് കെഎഎം യുപി സ്‌കൂള്‍, 12-ാം നമ്പര്‍ ബൂത്തായ ശ്രീസരസ്വതി വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍,

13-ാം നമ്പര്‍ ബൂത്തായ കാരിക്കോട് കെഎഎം യുപി സ്‌കൂള്‍ പുതിയ കെട്ടിടം, 112, 113 ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന കുറുപ്പന്തറ സെന്‍റ് സേവ്യേഴ്‌സ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ബൂത്ത് ലെവര്‍ ഓഫീസര്‍മാര്‍ക്കാണ് ഭക്ഷണം കിട്ടാതെ വന്നത്. ഇവരിത് ഇവരുടെ വാട്‌സാപ് ഗ്രൂപ്പില്‍ പറയുകയും ചെയ്തു.

മുന്‍കാലങ്ങളില്‍ കുടുംബശ്രീ യൂണിറ്റുകളാണ് ഭക്ഷണവിതരണം നടത്തിയിരുന്നത്. ഇത്തവണ സെക്ടറല്‍ ഓഫീസര്‍മാരായ വില്ലേജ് ഓഫീസര്‍മാര്‍ പ്രാദേശിക ഹോട്ടലുടമകളുമായി ധാരണയിലെത്തി. തുടര്‍ന്ന് പോളിംഗ് ടീമിന് ഹോട്ടലുകാരുടെ ഫോണ്‍നമ്പരും നല്‍കി. പലയിടത്തും ഇത് പാളി. പിന്നീട് രാഷ്‌ട്രീയപാര്‍ട്ടിക്കാര്‍ തന്നെ ഭക്ഷണം ക്രമീകരിച്ചു നല്‍കിയ സ്ഥലങ്ങളുമുണ്ട്.

നാല് പോളിംഗ് ഉദ്യോഗസ്ഥര്‍, രണ്ട് പോലീസ് ഓഫീസേഴ്‌സ്, ബിഎല്‍ഒ, വൃത്തിയാക്കല്‍ ജോലിക്കായി ഒരു ഹരിതകര്‍മ സേനാംഗം, വോട്ടര്‍മാരുടെ കൂടെ എത്തുന്ന കുട്ടികളെ പരിപാലിക്കാനായി ഒരുക്കിയ ക്രഷ് യൂണിറ്റിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിങ്ങനെ പത്ത് ജീവനക്കാര്‍ ഒരു ബൂത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഇവര്‍ക്ക് ബൂത്തില്‍നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല.

തലേന്നുതന്നെ ഡ്യൂട്ടിക്ക് എത്തുന്ന പോളിംഗ് ടീമിന് 250 രൂപയാണ് ഭക്ഷണ അലവന്‍സായി ലഭിക്കുക. തലേന്ന് വൈകുന്നേരം ചായ, പലഹാരം, രാത്രി അത്താഴം, പോളിംഗ് ദിനം രാവിലെ ബെഡ്‌കോഫി, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം ചായ, പലഹാരം എന്നിവ നല്‍കണം. ഇതിന് ഈ തുക മതിയാകില്ല.

പരിശീലന ക്ലാസില്‍ കുടുംബശ്രീ നല്‍കുന്ന ഭക്ഷണമാണെങ്കില്‍ ഈ തുക മതിയെന്നും അല്ലെങ്കില്‍ പത്ത് ശതമാനം കൂട്ടി നല്‍കണമെന്നും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. പത്ത് ശതമാനം തുക കൂടി വരുന്ന 275 രൂപയും മതിയാകില്ല.