ഫാത്തിമ കാസിം കൊലപാതകം: പ്രതികൾ പിടിയിൽ
Monday, April 15, 2024 11:52 PM IST
അടിമാലി: അടിമാലിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. അടിമാലി കുരിയൻസ് പടിയിൽ താമസിക്കുന്ന ഫാത്തിമ കാസിം ( 70) കൊല്ലപ്പെട്ട കേസിലാണ് രണ്ടു പ്രതികളെ പോലീസ് പിടികൂടിയത്.
കൊല്ലം കിളികൊല്ലൂർ സ്വദേശികളായ കെ.ജെ. അലക്സ്, ഇയാളുടെ സൃഹൃത്ത് കവിത എന്നിവരെയാണ് പാലക്കാടുനിന്ന് പോലീസ് പിടികൂടിയത്. സംഭവത്തിനുശേഷം അടിമാലിയിൽനിന്ന് മുങ്ങിയ പ്രതികൾ പാലക്കാട് എത്തിയതിനു പിന്നാലെ പോലീസും എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേർ ഫാത്തിമയുടെ വീട്ടിൽ വന്നിരുന്നതായി നാട്ടുകാർ പോലീസിനെ അറിയിച്ചതാണ് കേസിൽ നിർണായകമായത്.

വാടകവീട് അന്വേഷിച്ചെത്തി കൊലപാതകവും മോഷണവും

അടിമാലി: ജോലി അന്വേഷിച്ച് അടിമാലിയിൽ എത്തി. ലോഡ്ജിൽ മുറിയെടുത്ത് താമസം. പണച്ചെലവ് കുറയ്ക്കാൻ വാടകവീട് അന്വേഷിച്ച് കറക്കം. അവസാനം എത്തിയത് വയോധികയുടെ വീട്ടിൽ. സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ അവർ ബഹളംവച്ചു. കൂടെയുണ്ടായിരുന്ന കാമുകി വയോധികയുടെ വായ പൊത്തിപ്പിടിച്ചു. അടുക്കളയിൽനിന്ന് കറിക്കത്തിയുമായെത്തി കഴുത്തറുത്തു.

അടിമാലിയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആഭരണം തട്ടിയെടുത്ത സംഭവത്തിൽ പോലീസിന്‍റെ പിടിയിലായ കൊല്ലം കിളികൊല്ലൂർ അലക്സ് സംഭവത്തെക്കുറിച്ച് പോലീസിൽ നൽകിയ വിവരണത്തിന്‍റെ ഏകദേശ രൂപമാണിത്. അലക്സിനെയും കൃത്യത്തിൽ പങ്കാളിയായ സഹപാഠിയും കാമുകിയുമായ കൊല്ലം ഡീസന്‍റ് മുക്ക് കല്ലുവിളകുന്നേൽ സുകേഷിന്‍റെ ഭാര്യ കവിതയെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. അടിമാലി കുരിയൻസ് പടിക്ക് സമീപം താമസിക്കുന്ന നടുവേലിൽ കിഴക്കേതിൽ പരേതനായ കാസിമിന്‍റെ ഭാര്യ ഫാത്തിമയെ (70) ആണ് ഇവർ കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം ഫാത്തിമ ധരിച്ചിരുന്ന വളകളും മാലയും മറ്റും ഇവർ ഊരിയെടുത്തു.

ഇതിൽ ഒന്നരപ്പവൻ അടിമാലിയിലെ മുത്തൂറ്റ് ഫൈനാൻസിൽ പണയപ്പെടുത്തി 60,000 രൂപ തരപ്പെടുത്തി. കാറിൽ കോതമംഗലം ഭാഗത്തേയ്ക്കു പോയി. ഇടയ്ക്ക് നേര്യമംഗലത്ത് ബാറിൽ കയറി അലക്സ് മദ്യപിച്ചു. കോതമംഗലത്തെത്തിയപ്പോൾ കാർ തിരച്ചയച്ചു. അവിടെനിന്ന് ഇവർ പാലക്കാട് ഭാഗത്തേയ്ക്ക് ബസിൽ യാത്ര തുടർന്നു.

പാലക്കാട് കുഴൽമന്ദം ഭാഗത്തുവച്ച് ഇന്നലെ ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അലക്സ് മുന്പും മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നാണ് സൂചന. വൈകുന്നേരം അഞ്ചോടെയാണ് അലക്സും കവിതയും ഫാത്തിമയുടെ വീട്ടിൽ എത്തുന്നത്. 5.30 തോടെ ഇവർ ഫാത്തിമയെ കൊലപ്പെടുത്തി. മൃതദേഹത്തിനുചുറ്റും മുളകുപൊടി വിതറിയശേഷമാണ് ഇവർ ആഭരണങ്ങളുമായി കടന്നത്.

ഒരാഴ്ചയോളമായി ഇവർ അടിമാലിയിൽ ഉണ്ടായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇവരെ കോതമംഗലത്തെത്തിച്ച കാർ ഡ്രൈവർ നൽകിയ സുചനകളാണ് പോലീസിന് പ്രതികളെ പിടികൂടുന്നതിനു സഹായകമായത്. മകൻ സുബൈറിനോടൊപ്പമാണ് ഫാത്തിമ താമസിച്ചിരുന്നത്. സംഭവ ദിവസം വൈകുന്നേരം നാലോടെ സുബൈർ ടൗണിൽ പോയിരുന്നു. തിരിച്ച് ഏഴോടെ ഇയാൾ വീട്ടിലെത്തിയപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്.

അടിമാലി പോലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. രാത്രി തന്നെ അലക്സ് ഓട്ടംവിളിച്ച കാർ ഡ്രൈവർ വിവരങ്ങൾ പോലീസിന് കൈമാറിയിരുന്നു.ഈ വിവരങ്ങളും പണമിടപാട് സ്ഥാപനത്തിൽനിന്നു ലഭിച്ച മൊബൈൽ നന്പറുമാണ് പ്രതികളിലേയ്ക്ക് എത്താൻ പോലീസിന് സാഹായമായത്.

കവിത വിവാഹിതയും 12 വയസുള്ള കുട്ടിയുടെ അമ്മയുമാണ്. അലക്സിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇയാൾ കിളികൊല്ലൂരിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അലക്സും കവിതയും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. അടുത്തിടെ ഇവർ വീണ്ടും കണ്ടുമുട്ടി. തുടർന്ന് ഇരുവരും പ്രണയത്തിലായി. ആറുമാസം മുന്പ് ഇരുവരും ബംഗളൂരുവിൽ എത്തി ഒരുമിച്ച് താമസം തുടങ്ങി.

അവിടെ ഒരു സ്ഥാപനത്തിൽ അലക്സിന് ജോലി ലഭിച്ചെങ്കിലും ശന്പളം കുറവായിരുന്നു. സാന്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഇവർ ഒരാഴ്ച മുന്പ് ബംഗളൂരു വിട്ടു. മൂന്നാറിനു സമീപമുള്ള ’കേരളഫാമിൽ’ ഡ്രൈവറുടെ ഒഴിവുണ്ടെന്നറിഞ്ഞാണ് അടിമാലിയിൽ എത്തിയത്. ഇവിടെ ജോലി അന്വേഷിച്ചെത്തിയെങ്കിലും നിയമനം ലഭിച്ചില്ലെന്നും അതിനാലാണ് അടിമാലിയിൽ മുറിയെടുത്ത് തങ്ങിയതെന്നും രണ്ടു ദിവസം കൊണ്ടുതന്നെ കൈവശമുണ്ടായിരുന്ന പണം തീർന്നെന്നും പിന്നെ ആഹാരത്തിനുപോലും വഴിയില്ലാതെയാണ് കഴിഞ്ഞിരുന്നതെന്നും മറ്റും അലക്സ് പോലീസിനെ ധരിപ്പിച്ചതായിട്ടാണ് സൂചന.