ഇന്നും മായാതെ തൊടുപുഴയെ വിറപ്പിച്ച പുലികളുടെ ഓർമകൾ
Sunday, April 21, 2024 3:40 AM IST
തൊടുപുഴ: നഗരത്തിൽനിന്ന് എട്ട് കിലോമീറ്റർ അകലെ കരിങ്കുന്നം ഇല്ലിചാരി പുലിപ്പേടിയിലായപ്പോൾ നാട് വിറപ്പിച്ച രണ്ടു പുലിക്കഥകൾ ഇപ്പോഴും തൊടുപുഴക്കാരുടെ ഓർമയിലുണ്ട്. 1979 ലും 2009-ലുമാണ് തൊടുപുഴയിൽ പുലിയിറങ്ങിയത്.

1979 ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 12 ഓടെയാണ് കാരിക്കോട് ചായക്കട നടത്തുന്ന കോട്ടപ്പാലം ഈന്തുങ്കൽ ബാലൻപിളളയുടെ വീട്ടുമുറ്റത്ത് പുലി എത്തിയത്. ബാലൻപിള്ളയുടെ അഞ്ച് വയസുകാരൻ മകൻ ഹരിയാണ് ആദ്യം പുലിയെ കണ്ടത്.

വിവരമറിഞ്ഞ് നാട്ടുകാരും എസ്.ഐ.സുകുമാരക്കുറുപ്പിന്‍റെ നേതൃത്വത്തിൽ കോണ്‍സ്റ്റബിൾ നാരായണൻ നായരുമടങ്ങുന്ന പോലീസ് സംഘവുമെത്തി. ഇതോടെ പുലി സമീപത്തെ കാട്ടിലൊളിച്ചു. തുടർന്ന് ന്യുമാൻ കോളജിലെ പ്യൂണും അറിയപ്പെടുന്ന വേട്ടക്കാരനുമായ കോയിങ്കൽ പാപ്പച്ചനെ പോലീസ് വിളിച്ചുവരുത്തി.

പാപ്പച്ചൻ തന്‍റെ നാടൻ തോക്ക് കൊണ്ട് പുലിയെ വെടിവച്ചു. വെടിശബ്ദം കേട്ട പുലി അടുത്തുളള കൊക്കോത്തോട്ടത്തിലേക്ക് ചാടി. പിന്നാലെ പോലീസും. കോണ്‍സ്റ്റബിൾ ജോസഫ് പുലിക്കുനേരേ വീണ്ടും വെടിയുതിർത്തു.

ഇതോടെ ചീറിയടുത്ത പുലി നാരായണൻ നായരെ പിടികൂടി. ഇതിനിടെ ജോസഫിന്‍റെ വെടിയേറ്റ് പുലി ചത്തുവീണു. പുലിയുടെ ജഡം അന്ന് പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്തിരുന്ന ഇന്നത്തെ സിവിൽ സ്റ്റേഷൻ മുറ്റത്താണ് പ്രദർശിപ്പിച്ചത്.

പുലിയുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെട്ടെങ്കിലും നാരായണൻ നായർ മാസങ്ങളോളം ചികിത്സയിലായിരുന്നു. അന്ന് പുലിയെ കണ്ട അഞ്ച് വയസുകാരൻ ഹരികുമാർ കാരിക്കോട് ആയുഷ്ബാല ഹോട്ടൽ ഉടമയാണ്.

2009 ഡിസംബർ 18ന് തൊടുപുഴ നഗരത്തിൽ ഇറങ്ങിയ പുള്ളിപ്പുലിയും രണ്ട് മണിക്കൂറോളം നാടുവിറപ്പിച്ചു. നാട്ടുകാരുടെ പിടിയിലായ പുലി പിന്നീട് ചത്തു. രാവിലെ എട്ടരയോടെയാണ് തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസിൽ റിട്ട. ഇറിഗേഷൻ ചീഫ് എൻജിനിയർ മുഹമ്മദ് സാലിയുടെ വീട്ടിൽ പുലി പ്രത്യക്ഷപ്പെട്ടത്.

സാലിയുടെ ഭാര്യ മറിയം ബീവിയാണ് വീടിന്‍റെ വർക്ക് ഏരിയയുടെ മേൽക്കൂരയിലേയ്ക്ക് പുലി ചാടുന്നത് ആദ്യം കണ്ടത്. തുടർന്ന് പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തഹസിൽദാർ പി.എൻ. സന്തോഷ് സ്ഥലത്തെത്തി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വിവരമറിഞ്ഞ് ആയിരത്തിലേറെ പേർ സ്ഥലത്ത് തടിച്ചുകൂടി.

ഇതോടെ സമീപത്തെ പുരയിടത്തിലെ പൊന്തക്കാട്ടിലേക്ക് മറഞ്ഞ പുലിയെ കാടിളക്കി പുറത്തു ചാടിച്ചാണ് 10.30ഓടെ നാട്ടുകാർ പിടികൂടിയത്. മതിലിന് അപ്പുറത്തേക്ക് ചാടിയ പുലിയുടെ വാലിൽ മതിലിന് ഇപ്പുറത്തുനിന്ന് അതിസാഹസികമായി ഒരാൾ പിടിച്ചു വലിക്കുകയും മറ്റൊരാൾ വടികൊണ്ട് അടിക്കുകയും ചെയ്തു.

ബോധരഹിതനായ പുലിയെ കയറുകൊണ്ട് കെട്ടി കീഴടക്കിയതിനുശേഷം വായിലൂടെ ആദ്യം കല്ലും പിന്നീട് കന്പും കുത്തിയിറക്കി. ഇതിന്‍റെ ആഘാതത്തിൽ ശ്വാസംമുട്ടിയാണ് പുലിക്ക് ജീവൻ നഷ്ടപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നാലു പേർക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു.

പുലിയെ കൊന്നതിന്‍റെ പേരിൽ നാട്ടുകാർക്കെതിരേ വനവംകുപ്പ് കേസെടുക്കുകയും ചെയ്തു. 185 സെന്‍റിമീറ്റർ നീളവും 85 സെന്‍റിമീറ്റർ ഉയരവും 35 കിലോ തൂക്കവും നാലു വയസ് പ്രായവും പുലിക്ക് ഉണ്ടായിരുന്നുവെന്നാണ് വനംവകുപ്പിന്‍റെ രേഖകൾ.

നേര്യമംഗലം വനമേഖലയിൽനിന്നും പുഴയിലൂടെ എത്തിയതോ ശബരിമലയിൽനിന്നും വന്ന വാഹനത്തിൽ കയറിക്കൂടി വന്നതോ ആകാം എന്നായിരുന്നു വനം വകുപ്പിന്‍റെ നിഗമനം.

ഇല്ലിചാരിയിൽ പുലിയെ പിടികൂടാനുള്ള കൂട് ഇന്നെത്തും

തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി, അന്പലപ്പടി ഭാഗത്ത് ഭീതി പരത്തുന്ന പുലിയെ പിടി കൂടാൻ കൂട് ഇന്നെത്തിക്കും. കൂടു സ്ഥാപിക്കാനുള്ള അനുമതി ചീഫ് വൈൽഡ് വാർഡന്‍റെ ഓഫീസിൽനിന്നു ലഭിച്ചതായി തൊടുപുഴ റേഞ്ച് ഓഫീസർ സിജോ മാനുവൽ പറഞ്ഞു.

പുലി തന്പടിക്കുന്ന പ്രദേശത്ത് കൂടു സ്ഥാപിക്കാനുള്ള നടപടികൾ ഇന്നു രാവിലെ തന്നെ ആരംഭിക്കും. പെരിയാർ കടുവ സങ്കേതത്തിൽനിന്നെത്തിക്കുന്ന കൂടായിരിക്കും ഇവിടെ സ്ഥാപിക്കുക.

കൂടു സ്ഥാപിക്കുന്നതിനു മുന്നോടിയായി വെറ്ററിനറി ഡോക്ടർ ഇന്നു സ്ഥലത്തെത്തി പരിശോധന നടത്തും. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിരീക്ഷണം നടത്തി വരുന്നുണ്ട്. പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വളർത്തു മൃഗങ്ങൾക്കു നേരെ ആക്രമണമുണ്ടായ സ്ഥലങ്ങളിൽ വനം വകുപ്പ് സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയിൽ പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞതോടെയാണ് പുലിയെ പിടി കൂടാനുള്ള നടപടിയാരംഭിച്ചത്.