ദേവികുളത്ത് ആവേശം വിതറി ജോയ്സ് ജോർജ്
Monday, April 22, 2024 3:30 AM IST
കാന്തല്ലൂർ: പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ ആവേശത്തിരയിളക്കി എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് ദേവികുളം മണ്ഡലത്തിൽ പര്യടനംനടത്തി. കാന്തല്ലൂരിൽനിന്നാണ് പര്യടനത്തിനു തുടക്കം കുറിച്ചത്.

എ. രാജ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പി.ടി. മോഹൻദാസ്, കെ.വി. ശശി, ടി.എസ്. ഗോവിന്ദരാജ് എന്നിവർ പ്രസംഗിച്ചു.

കീഴാന്തൂർ, പയസ് നഗർ, കോവിൽക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ ഉജ്വലമായ സ്വീകരണമാണ് ജോയ്സ് ജോർജിന് ലഭിച്ചത്. കോവിൽ കടവിൽ പുഷ്പവൃഷ്ടി നടത്തിയാണ് സ്ഥാനാർഥിയെ ജനങ്ങൾ സ്വീകരിച്ചത്. ദേവികുളം മണ്ഡലത്തിലെ കാന്തല്ലൂർ, മറയൂർ, മൂന്നാർ, പള്ളിവാസൽ പഞ്ചായത്തുകളിൽ ഇന്നു ജോയ്സ് ജോർജ് പര്യടനം നടത്തും.

ജോയ്സ് ജോർജ് ഇന്നുകോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ പര്യടനം നടത്തും. രാവിലെ കോതമംഗലം തടത്തിക്കവലയിൽ പര്യടനം ആരംഭിക്കും. തുടർന്ന് ഹൈക്കോർട്ട് കവല, പുലിമല, അയിരൂർപാടം, വടാശേരി, നാഗഞ്ചേരി, തൈക്കാവുംപടി, തൃക്കാരിയൂർ, ഗ്രീൻവാലി, തങ്കളംകവല, വിളയാൽ, പള്ളിപ്പടി എന്നിവിടങ്ങളിൽ പര്യടനം നടത്തും.

ഉച്ചകഴിഞ്ഞ് പൊന്നരിക്കാപറന്പ്, ചിറപ്പടി, കിഴക്കേകടവ്, ആട്ടായം, പെരുമറ്റം, ആനിക്കാട്, അടൂപറന്പ്, കോട്ടപ്പുറം, കിഴക്കേക്കര കാട്ടുകണ്ടം കവല, രണ്ടാർ, ചാലിക്കടവ്, ആരക്കുഴ, ഹൗസിംഗ് ബോർഡ്, കീച്ചേരിപ്പടി, ഉറവക്കുഴി, പുളിഞ്ചോട്, വാഴപ്പിള്ളി എന്നിവിടങ്ങളിൽ പര്യടനം നടത്തി കുര്യൻമലയിൽ സമാപിക്കും.