തെരഞ്ഞെടുപ്പ്: കളക്ടറേറ്റിൽ യോഗം ചേർന്നു
Sunday, March 17, 2024 6:50 AM IST
കോയമ്പത്തൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് പരസ്യ നോട്ടീസുകളും പരസ്യ ബാനറുകളും പോസ്റ്ററുകളും അച്ചടിക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ ഓഫീസിൽ എല്ലാ പ്രസ് ഉടമകളുമായും ബാനർ ഉടമകളുമായും യോഗം ചേർന്നു. ജില്ലാ കളക്ടർ ക്രാന്തികുമാർ ബാഡിയുടെ അധ്യക്ഷതയിൽ എല്ലാ ബാങ്കുകളുടെയും പ്രതിനിധികൾ, പത്രപ്രവർത്തകർ, ടെലിവിഷൻ റിപ്പോർട്ടർമാർ എന്നിവരുമായി കൂടിയാലോചന യോഗം ചേർന്നു.

ഈ ആലോചനാ യോഗത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനൊപ്പം പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ജില്ലാ ഭരണകൂടം അറിയിച്ചു. സംശയാസ്പദമായ ഇടപാടുകൾ നിരീക്ഷിക്കാനും ബാങ്ക് അക്കൗണ്ടുകളിലെ പെട്ടെന്നുള്ള അമിത ഇടപാടുകൾ നിരീക്ഷിക്കാനും ബാങ്ക് പണം കൊണ്ടുപോകുമ്പോൾ ശരിയായ രേഖകൾ ബാങ്ക് വാഹനങ്ങളിൽ സൂക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്.

കൂടാതെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട ലഘുലേഖകൾ അച്ചടിശാല ഉടമകൾക്ക് നൽകുന്പോൾ പകർപ്പ് കളക്ടറുടെ ഓഫീസിൽ ഏൽപ്പിക്കണം. എല്ലാ പ്രസിദ്ധീകരണങ്ങളിലും, പ്രസാധകന്‍റെ വിശദാംശങ്ങൾ അച്ചടിച്ചിരിക്കണം. തെറ്റുണ്ടെങ്കിൽ ചട്ടങ്ങൾ അനുസരിച്ച് പ്രസ് ഉടമക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു.