വായ്പ-നിക്ഷേപ അനുപാതം നാലുശതമാനം വര്‍ധിച്ചു
Sunday, March 17, 2024 6:50 AM IST
പാലക്കാട്: ജില്ലയിലെ ബാങ്കുകളുടെ ജില്ലാ കൂടിയാലോചനാസമിതി യോഗം ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) സച്ചിന്‍ കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

2023-24 സാമ്പത്തിക വര്‍ഷത്തിലെ 2023 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാംപാദത്തിന്‍റെ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരിപ്പ് 40,021 കോടി രൂപയും ആകെ നിക്ഷേപ നീക്കിയിരിപ്പ് 54,224 കോടി രൂപയുമാണ്. വായ്പ നിക്ഷേപ അനുപാതം കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് നാലുശതമാനം വര്‍ധിച്ച് 74 ശതമാനമായിട്ടുണ്ട്. വായ്പ-നിക്ഷേപ അനുപാതത്തിലെ വര്‍ധനവ് ആശാവഹമാണെന്ന് അധ്യക്ഷന്‍ സൂചിപ്പിച്ചു. ജില്ലയുടെ സര്‍വതോന്മുഖമായ പ്രശ്‌നങ്ങളില്‍ ബാങ്കേഴ്‌സ് സമിതിയുടെ സജീവ ഇടപെടല്‍ ഉണ്ടാകണമെന്നു ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷം 22,837 കോടി രൂപ ജില്ലയില്‍ വിവിധ ബാങ്കുകള്‍ വായ്പ നല്‍കി.

ഇത് വാര്‍ഷിക പ്ലാനിന്‍റെ 113.97 ശതമാനമാണ്. ഇതില്‍ 9550 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 2602 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും 805 കോടി രൂപ ഭവന-വിദ്യാഭ്യാസ-കയറ്റുമതി വായ്പ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണന മേഖലയ്ക്കും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയില്‍ 12,957 കോടി രൂപ മുന്‍ഗണനാ മേഖലയ്ക്കാണ് വിതരണം ചെയ്തിട്ടുള്ളതെന്നു ലീഡ് ബാങ്കായ കനറാ ബാങ്കിന്‍റെ റീജണല്‍ ഹെഡ് ഗോവിന്ദ് ഹരി നാരായണന്‍ അറിയിച്ചു.