മിനി ജലവൈദ്യുത പദ്ധതിക്കായി നിർമിച്ച ചെക്ക്ഡാമിൽ വെള്ളം സംഭരിക്കാൻ നടപടി വേണം
Sunday, March 17, 2024 6:51 AM IST
വടക്കഞ്ചേരി: കൈയും മെയ്യും മറന്ന് മണ്ണിൽ അധ്വാനിക്കാൻ മനസുള്ള കുടിയേറ്റ കർഷകരുടെ സ്വപ്നഭൂമിയാണ് സമുദ്രനിരപ്പിൽ നിന്നും രണ്ടായിരത്തോളം അടി ഉയരമുള്ള മലമ്പ്രദേശമായ പാലക്കുഴി എന്ന ജൈവഗ്രാമം. റബറിനും കുരുമുളകിനും വാഴയ്ക്കും കാപ്പിക്കും ഏലത്തിനുമെല്ലാം വളക്കൂറുള്ള മണ്ണ്. കുടിയേറ്റ കർഷകന്‍റെ അധ്വാനം നിറഞ്ഞുനിൽക്കുന്ന ഹരിത ഭൂമിക. ആകാശത്തിന്‍റെ മേൽത്തട്ട് പാലക്കുഴിയാണെന്ന് തോന്നിപ്പിക്കും വിധം ഉയർന്നു നിൽക്കുന്ന പ്രദേശം.

പീച്ചി വനത്തോടു ചേർന്ന് കിടക്കുന്ന ഭൂപ്രദേശം. വിളകൾക്കെല്ലാം വിളവിന്‍റെ സമൃദ്ധി സമ്മാനിക്കുന്ന പാലക്കുഴി ഒരുകാലത്ത് കർഷകന്‍റെ സ്വകാര്യ അഹങ്കാരമായിരുന്നു. നട്ടുച്ചയ്ക്കും തണുപ്പിന്‍റെ സുഖമുള്ള നാട്. പക്ഷെ ഇന്ന് നാട് മാറിയിരിക്കുന്നു. പാലക്കുഴിയിലും കടുത്ത ചൂട് അനുഭവപ്പെടാൻ തുടങ്ങി. ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം പോലും കിട്ടാനില്ലാത്ത സ്ഥിതി ഉണ്ടാകുന്നു.

വേനലിൽ അനുഭവപ്പെടുന്ന ജലക്ഷാമം കറുത്ത പൊന്നു വിളയുന്ന പാലക്കുഴിയുടെ പ്രതാപത്തിന് മങ്ങലേൽപ്പിക്കുകയാണ്. വേനൽ കുരുമുളക് കൊടികൾക്കും ക്ഷീണമാണ്. പലഭാഗത്തും ഇവ വാടി തളരുന്നുമുണ്ട്. പോത്തുമട, കൽക്കുഴി മല, വിലങ്ങൻപാറ, പിസിഎ മല, പിസിഎം തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമമുണ്ട്.

പാലക്കുഴിക്കാരുടെ പ്രധാന വരുമാന മാർഗമായ കുരുമുളകിന്‍റെ വിളവെടുപ്പ് ഏതാണ്ടെല്ലാം പൂർത്തിയായി. തുടക്കത്തിൽ ഉയർന്ന വില വന്നത് പിന്നീട് താഴേക്കിറങ്ങിയതും തിരിച്ചടിയായി. വിലയിൽ എത്ര ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും മുളക് സൂക്ഷിച്ചുവച്ച് വില കൂടാൻ കാത്തിരിക്കാനൊന്നും പാലക്കുഴിക്കാർക്ക് കഴിയില്ല.

കടങ്ങളും മറ്റു ബാധ്യതകളും തീർക്കാൻ കുരുമുളക് തന്നെയാണ് ആശ്രയം. മുളകിന്‍റെ വിളവും വിലയുമെല്ലാം ഈ കുടിയേറ്റ ഗ്രാമത്തിന്‍റെ സാമ്പത്തിക ഭദ്രതയുടെ അളവുകോലുകളാണ്. മക്കളുടെ പഠനം, വിവാഹം, ചികിത്സ, വീടുപണി, വാഹനം വാങ്ങൽ തുടങ്ങി എല്ലാം ഈ കറുത്തമുത്തിനെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്.

പാലക്കുഴിയിൽ കുരുമുളക് കൃഷിയില്ലാത്ത വീടുകൾ ഉണ്ടാകില്ല. പാലക്കുഴിയും കുരുമുളകും തമ്മിൽ അത്രയേറെ ബന്ധമുണ്ട്. ഏതു വിളയും നൂറുമേനി വിളവു തരും എന്നതാണ് പാലക്കുഴി മണ്ണിന്‍റെ പ്രത്യേകത. ഇവിടുത്തെ കർഷകരെല്ലാം ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്നതിനാൽ മണ്ണിനെ വിഷം കൊടുത്തുകൊല്ലാൻ ഇവർ തുനിഞ്ഞിട്ടില്ല.

ഇതുകൊണ്ടു തന്നെ പാലക്കുഴിയിലെ ഏത് ഉത്പന്നത്തിനും വിലയും കൂടുതൽ ലഭിക്കും. പാലക്കുഴിയിലെ തിണ്ടില്ലം വെള്ളച്ചാട്ടം പ്രയോജനപ്പെടുത്തി നിർമാണം നടക്കുന്ന മിനി ജലവൈദ്യുത പദ്ധതി നീണ്ടുപോകുന്നതിൽ ഈ മലമ്പ്രദേശത്തുകാർക്ക് വലിയ വിഷമമുണ്ട്. പദ്ധതിക്കായി അഞ്ചുമുക്കിൽ നിർമിച്ചിട്ടുള്ള ചെക്ക് ഡാമിൽ വേനലിൽ വെള്ളം സംഭരിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

മഴക്കാലം കഴിഞ്ഞുള്ള മാസങ്ങളിൽ തോട്ടിലൂടെ ഒഴുകി പാഴായി പോകുന്ന വെള്ളം ഇവിടെ സ്റ്റോർ ചെയ്താൽ അത് പാലക്കുഴിയിലെ വലിയ ഒരു ഭൂപ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. വെള്ളം സ്റ്റോർ ചെയ്യാൻ നടപടി സ്വീകരിക്കാത്തതിനാൽ വെള്ളമില്ലാതെ താഴെ കൊന്നക്കൽ കടവിൽ പവർഹൗസിന്‍റെ നിർമാണം നിർത്തിവക്കേണ്ട സ്ഥിതി ഉണ്ടായിരിക്കുകയാണ്.

വരൾച്ച മുൻകൂട്ടി കണ്ടു നടപടി സ്വീകരിക്കാൻ അധികൃതർക്കും കഴിഞ്ഞില്ല. ചെക്ക് ഡാമിന്‍റെ നിർമാണം പൂർത്തിയായി കിടക്കുന്നതിനാൽ ഇതിൽ ഷട്ടർ സ്ഥാപിച്ച് ഇവിടെ കുറെയെങ്കിലും വെള്ളം സ്റ്റോർ ചെയ്യാമായിരുന്നു. അടുത്ത വേനലിലെങ്കിലും ഈ ദുരവസ്ഥ ഒഴിവാക്കാൻ മുൻകൂട്ടിയുള്ള നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.