നാട്ടുകാരുടെ പ്രിയപ്പെട്ടവളായി മിച്ചാരംകോട്ടെ കാട്ടുകോഴി
Sunday, March 17, 2024 6:51 AM IST
വടക്കഞ്ചേരി: വലിയ വന്യമൃഗങ്ങളെല്ലാം കാടിറങ്ങി നാട്ടിലായതോടെ ഇനി താനായിട്ട് കാട്ടിലെന്തിന് നിൽക്കണം എന്ന മട്ടിലാണ് കാട്ടുകോഴി. കാടിറങ്ങിവന്ന കാട്ടുകോഴി നാട്ടുകാരുടെ പ്രിയപ്പെട്ടവളായി മാറിയിരിക്കുകയാണ്. അടുത്തൊന്നും വലിയ വനപ്രദേശമല്ലാത്ത വള്ളിയോട് മിച്ചാരംകോടാണ് ഈ കാട്ടുകോഴി നാട്ടുകോഴിയായി മാറിയിട്ടുള്ളത്.

കുറച്ചു മാസങ്ങളായി മിച്ചാരംകോട്ടെ വഴികളിലെല്ലാം ഇതിനെ കാണാം. ആദ്യമൊക്കെ ആളുകളെ കാണുമ്പോൾ ഓടിപ്പോകുമായിരുന്നു. ഇപ്പോൾ നല്ല ഇണക്കമായി. വീടുകളുടെ മതിലുകളിലും അടുക്കളപ്പുറത്തും കാട്ടുകോഴി അതിഥിയായി എത്തുന്നുണ്ട്.

ആളുകളുമായുള്ള കാട്ടുകോഴിയുടെ ഈ ഇഷ്ടക്കൂടുതൽ നാട്ടുകോഴികൾക്ക് ആദ്യമൊന്നും അത്ര ഇഷ്ടപ്പെട്ടില്ല. കാണുമ്പോഴെല്ലാം ഇതിനെ കൊത്തിയോടിക്കുമായിരുന്നു.

പിന്നെ പിന്നെ ചങ്ങാത്തം കൂടി എല്ലാവരും ഇപ്പോൾ കൂട്ടുകാരായി. എങ്കിലും എല്ലാ ചതിയും നടക്കുന്നത് നാടുകളിലല്ലേ എന്ന് കരുതിയിട്ടാകണം സ്വയരക്ഷ എന്ന നിലയിൽ അന്തിയുറക്കം ഉയരമുള്ള മരത്തിലാണ്.

കാട്ടുകോഴി നാട്ടിലെത്തിയാലും കുറച്ചു കഴിഞ്ഞാൽ കാട്ടിലേക്ക് തന്നെ തിരിച്ചുപോകും എന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ ഈ കാട്ടുകോഴിക്ക് അത്തരം ചിന്തകളൊന്നുമില്ല. വളരെ ക്ഷീണിച്ച നിലയിലായിരുന്ന കോഴി നല്ല തീറ്റ കിട്ടുന്നതിനാൽ ഇപ്പോൾ നല്ല ആരോഗ്യത്തോടെയാണുള്ളത്.