മാലിന്യക്കൂന നീക്കംചെയ്ത് വീണ്ടെടുക്കുന്ന ഭൂമി ബയോപാർക്ക് ആക്കും: മന്ത്രി എം.ബി. രാജേഷ്
Sunday, March 17, 2024 6:51 AM IST
പാലക്കാട് : മാലിന്യക്കൂനകൾ നീക്കംചെയ്ത് വീണ്ടെടുക്കുന്ന ഭൂമി ആധുനിക ബയോപാർക്കുകളാക്കി മാറ്റുമെന്ന് തദ്ദേശസ്വയംഭരണഎക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്.

പാലക്കാട് നഗരസഭയുടെ കൂട്ടുപാതയിലുള്ള ഡംപ്സൈറ്റിലെ ബയോ മൈനിംഗ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു മന്ത്രി. ശുചിത്വം ഉറപ്പാക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം ആളുകൾക്ക് വരാനും വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാനും കഴിയുന്ന ആധുനിക ബയോ പാർക്കുകളാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ നിലവിൽ കണ്ടെത്തിയിട്ടുള്ള 20 വലിയ മാലിന്യക്കൂനകൾ നിർമാർജനം ചെയ്തു വൃത്തിയാക്കുന്നതിനും ആ സ്ഥലം വീണ്ടെടുക്കുന്നതിനുമുള്ള പദ്ധതി കെഎസ്ഡബ്ല്യുഎംപിയുടെ ഭാഗമായി നടപ്പാക്കാൻ കഴിഞ്ഞ ദിവസമാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. അതിന്‍റെ ഭാഗമായി ആദ്യ ഘട്ടത്തിൽ നാല് സ്ഥലങ്ങളിൽ ബയോമൈനിംഗ് പ്രവൃത്തി ആരംഭിക്കുകയാണ്. ഇതിന് തുടക്കം കുറിക്കുന്നത് പാലക്കാടാണ്. 100 കോടിയോളം രൂപ ചെലവിൽ 20 നഗരസഭകളിലായി 20 മാലിന്യക്കൂനകളാണ് നീക്കം ചെയ്യുന്നത്. സംസ്ഥാനത്തിന്‍റെ കണ്ണായ സ്ഥലങ്ങളിലുള്ള 66 ഏക്കർ ഭൂമി വീണ്ടെടുക്കാനും ഉപയോഗിക്കാനും കഴിയും.

ഇവിടെ എട്ടര ഏക്കർ ഭൂമി വീണ്ടെടുക്കാനാകും. ഇനിയൊരു മാലിന്യക്കൂന ഉണ്ടാകരുതെന്നും അതിന് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്തിന്‍റെ കാര്യത്തിൽ കൊച്ചിയിലുണ്ടായ മാറ്റങ്ങൾ കേരളത്തിൽ മുഴുവൻ നടപ്പാക്കും.
മാലിന്യം ശേഖരിക്കുന്ന ഏജൻസികൾ അത് വഴിയിൽ വലിച്ചെറിയുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജലസ്രോതസുകളിൽ മാലിന്യം തള്ളിയാൽ ഒരു ലക്ഷം രൂപ പിഴയും ഒരു വർഷം വരെ തടവും ലഭിക്കും. സിസിടിവി നിരീക്ഷണം ശക്തിപ്പെടുത്തും. ഇതോടുകൂടി മാലിന്യക്കൂനകൾ ഇല്ലാതാകണം. ജൈവമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കണം. നൽകുന്ന ബയോബിന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

അവ ദുരുപയോഗിക്കുന്നവർക്കെതിരെ പിഴ ഈടാക്കണം. ഉത്തരവാദിത്തം നിറവേറ്റാത്ത നഗരസഭകൾക്കും പഞ്ചായത്തുകൾക്കും പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. ഹരിതകർമ സേനയ്ക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്.

യൂസർ ഫീ വർധിക്കുന്പോൾ വരുമാനവും കൂടും. ഹരിതകർമ്മ സേനയ്ക്ക് സുരക്ഷിതമായ വരുമാനം സർക്കാർ ഉറപ്പാക്കുകയും സുരക്ഷാ ഉപകരണങ്ങൾ നൽകുകയും ചെയ്യും.

കേരളത്തിന്‍റെ ശുചിത്വ സൈന്യമായിട്ടാണ് ഹരിതകർമ്മസേനയെ സർക്കാർ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാലക്കാട് നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ അധ്യക്ഷയായ പരിപാടിയിൽ നഗരസഭ ക്ലീൻ കേരള മാനേജർ ഇ.പി. വിസ്മൽ പദ്ധതി വിശദീകരിച്ചു. പരിപാടിയിൽ കൊടുന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആർ. ധനരാജ്, പാലക്കാട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി. സ്മിതേഷ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ടി. ബേബി, പൊതുമരാമത്ത് കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. മീനാക്ഷി, കൊടുന്പ് ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ എം.എ. പ്രവീണ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ എം.കെ. ഉഷ, നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. സൈതലവി, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി.വരുണ്‍, കെഎസ്ഡബ്ല്യുഎംപി ഡെപ്യൂട്ടി ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. ഷിന്‍റ എന്നിവർ പങ്കെടുത്തു.