പ്രതിഷേധമറിയിച്ച് പാലക്കാട് രൂപത പാസ്റ്ററൽ കൗണ്‍സിൽ
Monday, March 18, 2024 1:30 AM IST
പാലക്കാട്: ഈസ്റ്റർ ദിനത്തിൽ ഹയർസെക്കൻഡറി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിർണയ ക്യാന്പ് നടത്താനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് മതവിശ്വാസത്തിന്‍റെ മേലുള്ള കടന്നുകയറ്റവും സ്വതന്ത്രമായി മതാനുഷ്ഠാനങ്ങൾ നടത്താനുള്ള പൗരന്‍റെ ഭരണഘടനാ അവകാശത്തിന്‍റെ ലംഘനവുമാകയാൽ ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പാലക്കാട് രൂപത പാസ്റ്ററൽ കൗണ്‍സിൽ പ്രമേയം അവതരിപ്പിച്ചു.

ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതു അനുഷ്ഠിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും പൗരനു ഭരണഘടന നൽകുന്ന മൗലികാവകാശത്തിൻ മേലുള്ള കടന്നുകയറ്റമാണ് സർക്കാർ നടത്തിയിരിക്കുന്നതെന്നു യോഗം വിലയിരുത്തി.

ക്രൈസ്തവർ ഏറ്റവും പൂജ്യവും പരിപാവനവുമായി കരുതുന്ന ഉയിർപ്പ് തിരുനാൾ വ്യക്തിപരമായ അനുഭവവും മതപരമായ വിശ്വാസ ആചാരവുമാണ്.

ഈ മൗലിക അവകാശങ്ങൾ ഒരു ഉത്തരവിലൂടെ സർക്കാർ മറികടക്കാൻ ശ്രമിക്കുന്നതിനെതിരേ പാലക്കാട് രൂപത പാസ്റ്ററൽ കൗണ്‍സിൽ ശക്തമായി പ്രതിഷേധിക്കുന്നതായും യോഗം അറിയിച്ചു. പാലക്കാട് രൂപതയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദ്വീതീയ എപ്പാർക്കിയൽ അസംബ്ലിയുടെ പഠന വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന രൂപത പാസ്റ്ററൽ കൗണ്‍സിൽ യോഗം രൂപതാധ്യക്ഷൻ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.

പാലക്കാട് രൂപത ഇതിനോടകം ഇരുനൂറിലധികം ഭവനങ്ങൾ പണിതു കൊടുത്തതിന് പുറമെ സുവർണ ജൂബിലിയോടനുബന്ധിച്ച് അന്പത് ഭവനങ്ങളുടെ നിർമാണം, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കൽ, ഫൊറോന കുടുംബ സംഗമങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ജൂബിലി വർഷത്തിൽ ചെയ്യുന്നുണ്ടെന്നും ബിഷപ് അറിയിച്ചു.

വിവിധ വിഷയങ്ങളിൻമേലുള്ള ചർച്ചയ്ക്ക് വികാരി ജനറാൾ മോൺ. ജീജോ ചാലയ്ക്കൽ നേതൃത്വംനല്കി.

രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഡോ. അരുണ്‍ കലമറ്റത്തിൽ വിഷയാവതരണം നടത്തി.

യോഗത്തിൽ ജനറൽ സെക്രട്ടറി ഫാ. ജോയി ചീക്കപ്പാറ സ്വാഗതവും സെറാഫിക് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ടെറസിന പ്രാർഥനയും നടത്തി. എഴുപത്തിയഞ്ചാം സമ്മേളനത്തിന്‍റെ റിപ്പോർട്ട് രൂപതാ സെക്രട്ടറി സണ്ണി നെടുംപുറം അവതരിപ്പിച്ചു.

ഫാ. റെജി പെരുന്പിള്ളി, ഫാ. സജി വട്ടുകുളം, ഡെന്നി തെങ്ങുംപള്ളി, കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്‍റ് തോമസ് ആന്‍റണി, ശശി പോൾ വാളയാർ, ജസ്റ്റസ് ശ്രീകൃഷ്ണപുരം, ആലീസ് ടീച്ചർ എന്നിവർ ചർച്ചക്ക് നേതൃത്വം നല്കി. അജണ്ട കമ്മിറ്റി അംഗം ഡെന്നീസ് ചീരൻ നന്ദി പറഞ്ഞു.