എങ്ങും എവിടേയും നിരോധിത പ്ലാസ്റ്റിക്
Monday, March 18, 2024 1:30 AM IST
ഫ്രാൻസിസ് തയ്യൂർ

വടക്കഞ്ചേരി: നിരോധിത പ്ലാസ്റ്റിക് കവറുകളാണ് എവിടേയും. കടകളിലും മാലിന്യം തള്ളുന്ന വെയ്സ്റ്റ് ബിന്നുകളിലും പഞ്ചായത്തുകളുടെ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലുമെല്ലാം നിരോധനമുള്ള പ്ലാസ്റ്റിക് കവറുകളാണു നിറയുന്നത്.

ടൗണുകളിലെ അഴുക്കുചാലുകൾ അടയുന്നതിനു പിന്നിലും പ്ലാസ്റ്റിക് കവറുകൾ തന്നെ വില്ലൻ. പ്ലാസ്റ്റിക് നിരോധന ഉത്തരവുകൾ ഇടക്കിടെ ഉണ്ടാകാറുണ്ടെങ്കിലും ഒന്നിനും ദീർഘായുസില്ല.

നിരോധനം കർശനമായി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകാറുണ്ടെങ്കിലും എല്ലാം ചടങ്ങുകളിൽ ഒതുങ്ങി. ഇനി തെരഞ്ഞെടുപ്പു സീസണായതിനാൽ ആരേയും വേദനിപ്പിക്കുന്ന നടപടികളൊന്നും ഉണ്ടാകില്ല.

ഇതു രോഗവ്യാപനങ്ങൾക്കും കാരണമാകും. ഇപ്പോൾ എവിടെയും നിരോധിത പ്ലാസ്റ്റിക് കവറുകളാണ്.

ടൗണുകളിലെ മാലിന്യ കൂമ്പാരങ്ങളിലും ഇത്തരം നിരോധിത പ്ലാസ്റ്റിക്കാണെന്ന് ശുചീകരണ തൊഴിലാളികളും പറയുന്നു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം സംബന്ധിച്ച അവസാന പ്രഖ്യാപനം നിലവിൽവന്നു മാസങ്ങളേറെ പിന്നിടുമ്പോഴും നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.

കടകളിൽനിന്നു സാധനങ്ങൾ വാങ്ങിയാൽ നിരോധിത പ്ലാസ്റ്റിക് കവറുകളാണ് കൊടുക്കുന്നത്. പരിശോധനകളോ നടപടികളോ ഇല്ലാത്തതിനാൽ കുറച്ചുകാലം നിയന്ത്രണമുണ്ടായിരുന്ന കടകളിൽ പോലും ഇപ്പോൾ കവറുകൾക്കു പഞ്ഞമില്ലാത്ത സ്ഥിതിയായി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡുമാണു നിരോധനം നടപ്പിലാക്കേണ്ടിയിരുന്നത്. നിരോധനം ലംഘിക്കുന്നവർക്ക് തടവുശിക്ഷ വരെയാണ് പ്രഖ്യാപിച്ചിരുന്നത്.

കൂടാതെ 10,000 രൂപ മുതൽ 50,000 രൂപവരെ പിഴ ചുമത്താനും നിയമമുണ്ടാക്കി. കുറ്റം ആവർത്തിച്ചാൽ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കുമെന്നൊക്കെയായിരുന്നു നിരോധന ഉത്തരവുകളിൽ പറയുന്നത്.

എല്ലാം താളംതെറ്റിയ നിലയിലാണ്. ഉടൻ പ്രാബല്യത്തോടെ പ്ലാസ്റ്റിക് നിരോധനം ഉത്തരവുകൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. 2020 ജനുവരിയിലും ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് കേരളത്തിൽ സമ്പൂർണ നിരോധനം പ്രഖ്യാപിച്ചിരുന്നു.

പ്ലാസ്റ്റിക് കാരിബാഗുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് നിരോധിച്ചിരുന്നത്. നിർമാണം, വിൽപന മാത്രമല്ല സൂക്ഷിക്കലും കുറ്റകരമായി പ്രഖ്യാപിച്ചു. പ്ലാസ്റ്റിക്കിന്‍റെ ആധിക്യം പരിസ്ഥിതിക്ക് ഉണ്ടാക്കി കൊണ്ടിരിക്കുന്ന ആഘാതം അത്രമേൽ ഗുരുതരമാണെന്ന തിരിച്ചറിവിലായിരുന്നു നിരോധന ഉത്തരവുകൾ ഇടയ്ക്കിടെ പുറപ്പെടുവിക്കുന്നത്.

ഇതേതുടർന്ന് പഴയകാല തുണിസഞ്ചി വീണ്ടും പ്രചാരത്തിൽ വന്നതായിരുന്നു. എന്നാൽ പ്രഖ്യാപനങ്ങളല്ലാതെ നടപടികൾക്ക് ചൂടില്ലാത്തതിനാൽ നിരോധന ഉത്തരവുകൾ ഫലം കാണുന്നില്ല.
നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിർമാണ യൂണിറ്റുകൾ അടച്ചു പൂട്ടുന്നതിനൊപ്പം ഇത് സൂക്ഷിക്കുന്നവർക്കെതിരേയും ഉപയോഗിക്കുന്നവർക്കെതിരേയും കടുത്ത ശിക്ഷാ നടപടികളും ഉണ്ടായാൽ മാത്രമെ പ്രശ്നത്തിനു പരിഹാരമാകു എന്നാണ് വിലയിരുത്തൽ.