കുളങ്ങളും വറ്റിവരണ്ടു
Monday, March 18, 2024 1:30 AM IST
വണ്ടിത്താവളം: കുളങ്ങൾ, കൊക്കർണികൾ, മറ്റുജലാശയങ്ങളെല്ലാം വറ്റിവരണ്ടതു മൂലം പറവകൾ, വളർത്തു മൃഗങ്ങൾ ഉൾപ്പെടെയുള്ളവ ജലക്ഷാമത്തിൽ.

പലയിടത്തും പന്നിക്കൂട്ടം പകൽ സമയത്തു പോലും വീടുകൾക്കു പിന്നിൽ ബക്കറ്റുകളിൽ ശേഖരിച്ച വെള്ളം കുടിക്കാനെത്തുന്നത് വീട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി തെന്മലയിൽ നിന്നു കുടിവെള്ളം ലഭിക്കാതെ അഞ്ചുകുരുങ്ങുകൾ വണ്ടിത്താവളത്തും സമീപ പ്രദേശങ്ങളിലുമായി തന്പടിച്ചിരിക്കുകയാണ്.

ഇവ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും മുന്നിൽ വച്ചിരിക്കുന്ന വെള്ളം കുടിച്ചു തീർക്കുന്നതിനു പുറമെ പുത്തുനിൽക്കുന്ന മാങ്ങയും തെങ്ങുകളിൽ കയറി നാളികേരവും കരണ്ടി വെള്ളം കുടിക്കുന്നതും പതിവായിട്ടുണ്ട്.

കുരങ്ങുകളെ തുരത്താൻ ശ്രമിച്ചാൽ തിരിച്ചാക്രമിക്കാൻ തുനിയുന്നതിനാൽ നാട്ടുകാർ മൗനം പാലിക്കുകയാണ്.

കഴിഞ്ഞ പത്തുവർഷത്തിനിടെ ആദ്യമായാണ് ജലക്ഷാമം ഇത്രമാത്രം രൂക്ഷമായിരിക്കുന്നത്. ജലജീവൻ മിഷൻ പദ്ധതിയിൽ കുടിവെള്ളം വീടുകളിൽ എത്തുന്നുണ്ടെങ്കിലും നിറവ്യത്യാസവും രുചിഭേദവും ഉണ്ടാവുന്നത് ഉപഭോക്താക്കൾക്കു വിഷമകരമാവുന്നുണ്ട്.

വീടുകളിലെ വളർത്തു മൃഗങ്ങളെ കുളമടക്കമുള്ള ജലാശയങ്ങളിലാണ് കുടിവെള്ള ത്തിനായും ദേഹശുദ്ധി വരുത്താനും കൊണ്ടുപോയിരുന്നത്.

ഇപ്പോൾ ഇതും വഴിമുട്ടി നിൽക്കുകയാണ്. താലൂക്കിൽ അനുദിനം ചൂടിന്‍റെ കാ‌ഠിന്യം വർധിച്ചുവരുകയാണ്.

നിരത്തിൽ ചെറുവാഹനങ്ങൾ കുറഞ്ഞുതുടങ്ങി. ഉച്ച സമയങ്ങളിൽ യാത്രക്കാരില്ലാത്തതിനാൽ സ്വകാര്യബസുകൾ ട്രിപ്പ് ഒഴിവാക്കി മരത്തണലിൽ നിർത്തി വൈകുന്നേരമാണ് ഓട്ടം വീണ്ടും തുടങ്ങുന്നത്.