സ്പെഷൽ സ്കൂൾ വിദ്യാർഥികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക: പെയ്ഡ് ജില്ലാ സമ്മേളനം
Tuesday, March 19, 2024 1:31 AM IST
പാലക്കാട് : സ്പെഷൽ സ്കൂളുകളിൽ പഠിക്കുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ പെയ്ഡിന്‍റെ ജില്ലാ സമ്മേളനം മുട്ടിക്കുളങ്ങര ജ്യോതിനിലയം സ്കൂളിൽ ചേർന്നു. യോഗത്തിൽ പെയ്ഡ് ജില്ലാ പ്രസിഡന്‍റ് ജോമി ജോർജ് അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി അഡ്വ.ബോബി പൂവത്തുങ്കൽ യോഗം ഉദ്ഘാനം ചെയ്തു. കേരള സർക്കാൻ സ്പെഷൽ സ്കൂളുകളോടു കാണിക്കുന്ന അവഗണയിൽ യോഗം ശക്തിയായി പ്രതിഷേധിച്ചു.

സ്പെഷൽ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള 28500 രൂപ സ്കോളർഷിപ്പ് തുക പാലക്കാട് ജില്ലയിലെ പല പഞ്ചായത്തുകളും ഈ കുട്ടികൾക്ക് നൽകുന്നില്ല.

മാർച്ച് 31ന് മുന്പ് എല്ലാ പഞ്ചായത്തുകളും ഈ കുട്ടികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പ്തുക 28500 രൂപ പൂർണമായും നൽകുക, മുടങ്ങിക്കിടക്കുന്ന ഏഴുമാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ പൂർണമായും ഉടൻ വിതരണം ചെയ്യുക, കിടപ്പുരോഗികളെ പരിചരിക്കുന്ന വർക്കുള്ള ആശ്വാസകിരണം പദ്ധതിയിൽ കൊടുത്തുതീർക്കാനുള്ള കുടിശിഖ എത്രയും വേഗം അനുവദിക്കുക, സ്പെഷൽ സ്കൂളുകൾക്ക് ബജറ്റിൽ നീക്കിവച്ച ഗ്രാന്‍റ് അടിയന്തരമായി കൊടുത്തുതീർക്കുക, 18 വയസ് കഴിഞ്ഞ കുട്ടികൾ പഠിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്‍ററുകൾക്ക് ബജറ്റിൽ നീക്കിവച്ച തുക അടിയന്തരമായി കൊടുത്തുതീർക്കുക, ബുദ്ധിപരമായ വെല്ലുവിളകൾ നേരിടുന്ന കുട്ടികൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ തടസപ്പെടുത്തുന്നവർക്ക് എതിരെ ജില്ലാ കളക്ടർ ആർപിഡബ്ല്യുഡി ആക്ട് 2016 പ്രകാരം നിയമനടപടികൾ സ്വീകരിക്കുക എന്നും യോഗം പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. സെക്രട്ടറി സിസ്റ്റർ ആൻതെരേസ് മുഖ്യ പ്രഭാഷണം നടത്തി.

എസ്എസ്ഇയു പ്രതിനിധി രാധാകൃഷ്ണൻ ഫെയ്ത്ത് ഇന്ത്യ, സംസ്ഥാന എക്സ്ക്യൂട്ടിവ് കമ്മി റ്റി അംഗം ഏലിയാസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി ജോസ് ആന്‍റണി സ്വാഗതവും ജില്ലാ ട്രഷറർ ശാന്തകുമാരി നന്ദിയും പറഞ്ഞു. ജില്ലയിലെ 12 സ്പെഷൽ സ്കൂളുകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

ഉന്നയിച്ച ന്യായമായ അവകാശങ്ങൾ അനുവദിക്കാൻ നർക്കാർ തയാറാകുന്നില്ല എങ്കിൽ സ്പെഷൽ സ്കൂളിലെ മുഴുവൻ മാതാപിതാക്കളെയും അവരുടെ കുടും ബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രിൽ മാസത്തിൽ ശക്തമായ പ്രത്യക്ഷ സമരപരിപാടികൾ ആരാഭിക്കണമെന്ന് യോഗം തീരുമാനിച്ചു.