നാളികേരസംഭരണ കേന്ദ്രങ്ങൾ പൂട്ടി: കേരകർഷകർ പ്രതിസന്ധിയിൽ
Tuesday, March 19, 2024 1:31 AM IST
ചിറ്റൂർ : എരുത്തേന്പതി, പെരുമാട്ടി പഞ്ചായത്തുകളിൽ തുടങ്ങിയ നാളികേര സംഭരണകേന്ദ്രങ്ങൾ അടച്ചതോടെ കേരകർഷകർ ദുരിതത്തിൽ.

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്ക് ന്യായവില കിട്ടണമെങ്കിൽ സംഭരണകേന്ദ്രങ്ങൾ വീണ്ടും തുറക്കണമെന്ന് കർഷകർ പറയുന്നു.

സംഭരണകേന്ദ്രങ്ങൾവഴി തേങ്ങ സംഭരിച്ചപ്പോൾ കിലോയ്ക്ക് 34 രൂപ വില കിട്ടിയിരുന്നു. ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുവരുന്ന കച്ചവടക്കാർ 24 രൂപയ്ക്കാണ് തേങ്ങ എടുക്കുന്നത്. തരംതിരിക്കലും നടക്കുന്നുണ്ട്. ചെറിയ തേങ്ങക്ക്്എട്ടുരൂപ വരെയാണ് കിട്ടുന്നത്. തമിഴ്നാട്ടിലെ വ്യാപാരികൾക്ക് അവർ പറഞ്ഞ വിലയ്ക്ക് കൊടുക്കാതിരുന്നാൽ, തേങ്ങ തോപ്പിൽക്കിടന്ന് മുളച്ച് നശിക്കും. അതിനാൽ കർഷകർക്ക് കിട്ടുന്ന വിലക്ക്് കൊടുത്ത് ഒഴിവാക്കേണ്ടി വരികയാണ്.കാലാവസ്ഥാവ്യതിയാനം, കൂലിയിലെ വർധന, വളത്തിന്‍റെ വിലവർധന എന്നിവയും കർഷകരെ ബുദ്ധിമുട്ടിക്കുന്നു.

തെങ്ങിൽനിന്ന് കിട്ടിയിരുന്ന മറ്റൊരു വരുമാനമായിരുന്നു കള്ള്. നനയ്ക്കാൻ വെള്ളമില്ലാതായതോടെ കള്ളുത്പാദനവും നിലച്ചു.

നെല്ലുസംഭരണം പോലെ തേങ്ങ സംഭരിച്ച് കേരകർഷകരെ സംരക്ഷിക്കണമെന്ന് സംസ്ഥാന കേരകർഷക അവാർഡ്ജേതാവ് സച്ചിദാനന്ദൻ പറഞ്ഞു.