460 അടി താഴ്ത്തി വെള്ളം കിട്ടാതെ ഉപേക്ഷിച്ച ബോർവെല്ലിൽനിന്നും രണ്ടുനാൾക്കുശേഷം ഉറവ
Tuesday, March 19, 2024 1:31 AM IST
വടക്കഞ്ചേരി: വെള്ളം കിട്ടാതെ കുഴിക്കൽ ഉപേക്ഷിച്ച ബോർവെല്ലിൽ വെള്ളം നിറയുന്നതു കൗതുകമാകുന്നു. പാലക്കുഴിയിലെ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിക്കായി വെള്ളച്ചാട്ടത്തിനു താഴെ കൊന്നക്കൽക്കടവിൽ നിർമിച്ച ബോർവെല്ലിലാണ് ഈ അത്ഭുതം നടന്നത്. പദ്ധതിയുടെ പവർഹൗസ് നിർമാണം നടക്കുന്നത് ഇവിടെയാണ്. വേനൽമഴ ഇല്ലാതിരുന്നതിനാൽ പവർഹൗസിനുള്ള കെട്ടിട നിർമാണത്തിന് വെള്ളമില്ലാതായി. തോടും വറ്റിവരണ്ടു.

ഇതേത്തുടർന്നാണ് കഴിഞ്ഞ ബുധനാഴ്ച ബോർവെൽ കുഴിച്ചത്. 460 അടി താഴ്ത്തിയെങ്കിലും പാറപ്പൊടിയല്ലാതെ ബോർവെല്ലില്‍നിന്നും മറ്റൊന്നും പുറത്തേക്ക് വന്നില്ല. നിരാശരായി ബോർവെൽ കുഴിക്കാൻ എത്തിയവരെല്ലാം തിരിച്ചുപോയി. എന്നാൽ രണ്ടുദിവസം കഴിഞ്ഞ് തൊഴിലാളികൾ നോക്കിയപ്പോഴാണ് ബോർവെല്ലിൽ വെള്ളം നിറഞ്ഞുകിടക്കുന്നത് കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി വെള്ളത്തിന്‍റെ അളവ് രേഖപ്പെടുത്തി. 460 അടി താഴ്ചയിൽ 400 അടി ഉയരത്തിൽ വെള്ളം ഉണ്ടെന്നുകണ്ടെത്തി.

മോട്ടോർ സ്ഥാപിച്ച് ഇപ്പോൾ പമ്പിംഗ് നടത്തി പവർഹൗസ് നിർമാണം വേഗത്തിലായിരിക്കുകയാണ്. പവർഹൗസിലേക്കുള്ള മലമ്പാതയുടെ വശത്തുതന്നെയാണ് ബോർവെൽ കുഴിച്ചിട്ടുള്ളത്. ഇവിടെ നിന്നും 200 മീറ്ററോളം മാറിയാണ് പവർഹൗസിന്‍റെ മൂന്നുനിലകെട്ടിടനിർമാണം നടക്കുന്നത്.

വെള്ളച്ചാട്ടത്തിൽനിന്നുള്ള തോട്ടിലും വെള്ളം വറ്റിയപ്പോൾ നിർമാണപ്രവൃത്തികൾ പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. ഇതേത്തുടർന്നായിരുന്നു സർക്കാർ ഏജൻസിയുടെ സഹായത്തോടെ സ്ഥലനിർണയം നടത്തി ബോർവെൽ കുഴിച്ചത്. വെള്ളമില്ലാതെ ജലവൈദ്യുത പദ്ധതിയുടെ പവർഹൗസ് നിർമാണം പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ പതിനാലിന് ദീപിക വാർത്ത നൽകിയിരുന്നു. എന്തായാലും അപ്രതീക്ഷിതമായുണ്ടായ ഉറവ അധികൃതർക്കൊപ്പം തൊഴിലാളികളെയും നാട്ടുകാരെയുമെല്ലാം ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്. പദ്ധതിയുടെ ശേഷിച്ച പ്രവൃത്തികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു പദ്ധതി നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്‍റെ പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ചീഫ് എൻജിനീയറും കെഎസ്ഇബി റിട്ടയേർഡ് ചീഫ് എൻജിനീയമായ പ്രസാദ് മാത്യു പറഞ്ഞു. ചെങ്കുത്തായ മലഞ്ചെരിവിൽ പെൻസ്റ്റോക്ക് പൈപ്പുകൾ സ്ഥാപിക്കലാണ് ഇനി ഏറെ ദുഷ്കരമായിട്ടള്ളത്.

കാലവർഷത്തിനു മുന്നേ അതിന്‍റെ ജോലികൾകൂടി തീരേണ്ടതുണ്ട്. പാലക്കുഴി അഞ്ചുമുക്കിലെ തടയണയിൽനിന്നും 294 മീറ്റർ ദൂരത്തിൽ ലോ പ്രഷർ പൈപ്പും തുടർന്ന് പവർഹൗസ് വരെയുള്ള 438 മീറ്റർ ദൂരത്തിൽ ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകളുമാണ് സ്ഥാപിക്കാനുള്ളത്. 60 സെന്‍റീമീറ്റർ വ്യാസം വരുന്നതാണ് ഈ പൈപ്പുകൾ. ഇതു സ്ഥാപിക്കാൻ ക്രെയിനിന്‍റെ സഹായം വേണം.