കണ്ണമ്മയുടെ വീട് അറ്റകുറ്റപ്പണി ചെയ്ത് സുരക്ഷിതമാക്കി
Tuesday, March 19, 2024 1:31 AM IST
മംഗലംഡാം: കിഴക്കഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽപെട്ട കവിളുപ്പാറ ആദിവാസി കോളനിയിലെ 87കാരി കണ്ണമ്മയ്ക്ക് താത്കാലിക ആശ്വാസം. തകർന്നുവീഴാറായ വീട് പഞ്ചായത്ത് മെംബർ രേഷ്മ അഭിലാഷിന്‍റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ റിപ്പയർ ചെയ്ത് സുരക്ഷിതമാക്കി. മേൽക്കൂര ഒന്നാകെ മാറ്റി എല്ലാം പുതിയതാക്കി. പട്ടികയും കഴുക്കോലുകളും ഉത്തരവും പുതിയ മരങ്ങളിൽ പണിതു.

പൊട്ടിയ ഓടുകളും മാറ്റി. കൂടുതലായി 200 ഓടുകൾ കൂടി വേണ്ടിവന്നതായി മെംബർ പറഞ്ഞു. അരലക്ഷത്തിലധികംരൂപ ഇതിനായി ചെലവഴിച്ചു. മെംബറുടെ ഭർത്താവ് അഭിലാഷ്, മൂപ്പൻ കൃഷ്ണൻ, കോളനിയിലെ ബാബു തുടങ്ങിയവരും സഹായങ്ങളുമായി ഒപ്പംനിന്നു. അംബേദ്കർ ഭവന പദ്ധതിയിൽ ഇവർക്ക് നേരത്തെ വീട് പാസായിട്ടുണ്ട്. എന്നാൽ ഫണ്ട് ലഭിക്കാത്തതിനെതുടർന്ന് പണികൾ ഒന്നും നടന്നില്ല.

ഈ പദ്ധതിയിൽ വീട് ഉൾപ്പെടുത്തിയതിനാൽ പഞ്ചായത്തിൽനിന്നും പട്ടികവർഗ വികസന വകുപ്പിൽനിന്നും ഫണ്ട് അനുവദിക്കാനും കഴിയാത്ത സ്ഥിതിയുണ്ടായി.

അടുത്തകാലത്തൊന്നും വീട് പുനർനിർമിക്കാൻ നടപടി ഉണ്ടാകില്ല എന്നറിഞ്ഞതോടെയാണ് പഞ്ചായത്ത് മെംബർതന്നെ നേതൃത്വമെടുത്ത് വീട് സുരക്ഷിതമാക്കാനുള്ള നടപടി സ്വീകരിച്ചത്.
തകർന്നുവീഴാറായ കണ്ണമ്മയുടെ വീടിനെക്കുറിച്ച് കഴിഞ്ഞ മാസം 27 ന് ദീപികയിൽ പടം സഹിതം വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് കണ്ണമ്മയ്ക്ക് തത്കാലത്തേ ക്കെങ്കിലും സുരക്ഷിതമായ വീട് ഒരുങ്ങിയത്.

ഭർത്താവ് മരിച്ച കണ്ണമ്മ 13 വർഷമായി തനിച്ചാണ് താമസം. ഇവർക്ക് പ്രായത്തിന്‍റെ അവശതകളുണ്ട്.

മേൽക്കൂരയിൽനിന്നും ഓട് വീണ് ഒരു മാസം മുമ്പ് കണ്ണമ്മയുടെ തലയ്ക്കു പരിക്കേറ്റിരുന്നു.