കൽച്ചാടി മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
Sunday, March 24, 2024 3:25 AM IST
നെന്മാറ: കൽച്ചാടി, നിരങ്ങൻപാറ, വടക്കൻ ചിറ പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. കൽച്ചാടിയിൽ എം. അബ്ബാസ് ഒറവഞ്ചിറ, എൽദോസ് പണ്ടിക്കുടിയിൽ, നിരങ്ങൻ പാറയിൽ അബ്രഹാം കൂരംതാഴത്ത് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ വ്യാപക കൃഷി നാശം വരുത്തിയത്.

കമുക്, പ്ലാവ്, റബർ, കുരുമുളക് വള്ളികളുടെ താങ്ങുമരങ്ങൾ തുടങ്ങി നിരവധി മരങ്ങൾ നശിപ്പിച്ചിട്ടുണ്ട്. അബ്ബാസിന്‍റെ കൃഷിയിടത്തിലെ 14 കമുകുകളും കുരുമുളക് പടർത്തിയ മരങ്ങളും പ്ലാവുകൾ ഉൾപ്പെടെ നിരവധി മരങ്ങൾ നശിപ്പിച്ചിട്ടുണ്ട്.

റബർ ടാപ്പിംഗ് പോയ എൽദോസ് റോഡിൽ കാട്ടാന നിൽക്കുന്നത് കണ്ട് ഭയന്ന് ഒച്ചവച്ചതോടെ കാട്ടാന സമീപത്തെ കനാലിലൂടെ ഇറങ്ങി പോയ ശേഷമാണ് ടാപ്പിംഗ് പണി ആരംഭിച്ചത്. അബ്രഹാമിന്‍റെ തോട്ടത്തിലെ പ്ലാവുകളിലെ ചെറുചക്കകളും കാട്ടാനകൾ പിഴുതു കളഞ്ഞു.
നെന്മാറ വനം ഡിവിഷനു കീഴിലെ അയിലൂർ പഞ്ചായത്തിലെ കൽച്ചാടി മലയോര മേഖലയിലെ സൗരോർജ്ജ വൈദ്യുത വേലികൾ മറികടന്ന് വേലി നശിപ്പിച്ചാണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ എത്തിയിരിക്കുന്നത്.

എൽദോസ് കാട്ടാനപ്പേടിയിൽ മൂന്നുമാസം മുമ്പ് തന്‍റെ തോട്ടത്തിലെ മുഴുവൻ പ്ലാവുകളും വെട്ടി മാറ്റിയിരുന്നെങ്കിലും ഇപ്പോഴും കൃഷിസ്ഥലത്ത് ആനയുടെ വരവിന് കുറവുണ്ടായിട്ടില്ല.
കാട്ടാന ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിക്കാത്ത കമുകുകളാണ് ഇക്കുറി കൂടുതൽ പിഴുതും ചവിട്ടിയൊടിച്ചും നശിപ്പിച്ചത്. കൽച്ചാടി പുഴയ്ക്ക് കുറുകെയുള്ള വൈദ്യുത വേലിക്ക് അടിവശത്ത് കൂടെയാണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ എത്തിയിരിക്കുന്നത്.

വേനൽക്കാലമായതോടെ മണ്ണിലെ ഈർപ്പം കുറഞ്ഞ് വൈദ്യുത വേലിയിലൂടെയുള്ള വൈദ്യുതിയുടെ ഷോക്ക് കുറഞ്ഞുപോയത് കാട്ടാനകൾക്ക് വേലി മറികടക്കുന്നതിന് സൗകര്യമായതായി കർഷകർ ചൂണ്ടിക്കാണിക്കുന്നു.

പകൽസമയം പ്രവർത്തിക്കാതിരുന്ന വൈദ്യുത വേലിയുടെ ബാറ്ററിയുടെ ക്ഷമത കുറഞ്ഞതിനാൽ രാത്രി 12 മണിയാവുമ്പോഴേക്കും വേലിയുടെ പ്രവർത്തനം നിലയ്ക്കുന്നതായും കർഷകർ പരാതിപ്പെട്ടു. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച പഴയ ബാറ്ററിയും എനർജൈസറും മാറ്റി പകരം ശക്തി കൂടിയ ബാറ്ററിയും ഉപകരണങ്ങളും സ്ഥാപിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

പ്രവർത്തനക്ഷമത കുറഞ്ഞ ബാറ്ററിയിൽ അഞ്ചും ആറും കിലോമീറ്റർ ദൂരം വൈദ്യുതി വേലി പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ബാറ്ററിയുടെപ്രവർത്തനശേഷി ലഭിക്കുന്നില്ലെന്നും പ്രദേശത്തെ കർഷകർ പറയുന്നു. കാട്ടാനകളെ കൂടാതെ മാൻ, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയവയും സ്ഥിരമായി പ്രദേശത്തെ കൃഷിയിടങ്ങളിൽ എത്തുന്നുണ്ടെന്ന് കർഷകർ പരാതി പറഞ്ഞു. കാട്ടാനപ്പേടിയിൽ പ്രദേശത്തുനിന്ന് താമസം ഉപേക്ഷിച്ചു പോയ കർഷകരുടെ കൃഷിയിടങ്ങളിലാണ് ആനകൾ കൂടുതൽ നാശം വരുത്തിയിരിക്കുന്നത്.

ഇനിയും കാട്ടാന വീടുകൾക്ക് സമീപം എത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് കാട്ടാനകൾ കൽച്ചാടി മേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത്.