കൂടുതൽ പാസഞ്ചർ ട്രെയിനുകൾക്ക് റെയിൽവേയുടെ ഗ്രീൻ സിഗ്നൽ
Monday, March 25, 2024 1:14 AM IST
ഷൊർണൂർ: ഷൊർണൂർ-നിലമ്പൂർ തീവണ്ടി പാതയിൽ കൂടുതൽ പാസഞ്ചർ തീവണ്ടികൾ ഓടാൻ സാധ്യത. പുതിയ 2 ക്രോസിംഗ് സ്റ്റേഷനുകൾ വരുന്നതാോടെയാണ് ഒറ്റവരിപ്പാതയിൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ തുടങ്ങാൻ അവസരം ഒരുങ്ങുന്നത്.

നിലവിൽ ദിവസേന 14 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങിലാണ് ക്രോസിംഗ്. കുലുക്കല്ലൂർ, മേലാറ്റൂർ എന്നിവിടങ്ങളിൽ ക്രോസിംഗ് യാഥാർഥ്യമാകുമ്പോൾ 28 സർവീസുകൾക്ക് വരെ സാധ്യത തെളിയുന്നുണ്ട്. ഇതുവരെ പുതിയ ട്രെയിനുകൾ ആവശ്യപ്പെടുമ്പോൾ ക്രോസിംഗ് അസൗകര്യം ചൂണ്ടിക്കാട്ടിയായിരുന്നു നിരസിച്ചിരുന്നത്.

പുതിയ ക്രോസിംഗ് സ്റ്റേഷനുകളുടെ പ്രഖ്യാപനം കുലുക്കല്ലൂർ, മേലാറ്റൂർ സ്റ്റേഷനുകളുടെയും വികസനത്തിന് ആക്കം കൂട്ടും. നിലവിൽ രണ്ടും ഹാൾട്ട് സ്റ്റേഷനുകളാണ്.

പാലക്കാട് ഡിവിഷനിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഹാൾട്ട് സ്റ്റേഷൻ എന്ന പ്രത്യേകതയും കുലുക്കല്ലൂരിലുണ്ട്. രണ്ടിടത്തും ഒറ്റ പ്ലാറ്റ്ഫോം മാത്രമാണ്. ക്രോസിംഗിന് രണ്ട് ട്രെയിനുകൾ നിർത്താൻ വേണ്ടി ഒരു പ്ലാറ്റ്ഫോം കൂടി നിർമിക്കും കുലുക്കല്ലൂരിൽ നിലവിൽ പ്ലാറ്റ്ഫോമിന് 12 ബോഗി സൗകര്യമാണ്. അത് ഇരട്ടിയാകും.

പുതിയ ക്രോസിംഗ് സ്റ്റേഷനുകൾ യാഥാർഥ്യമാകുമ്പോൾ പാതയിൽ വികസന സാധ്യത തെളിയുകയാണ്.

പുതിയ ക്രോസിംഗ് സ്റ്റേഷനുകൾക്ക് 2007 മുതൽ പാലക്കാട് ഡിവിഷനും ദക്ഷിണ റെയിൽവേയും എല്ലാ വർഷവും ശുപാർശ ചെയ്യുന്നതാണ്.

ട്രാഫിക്, പ്ലാനിംഗ്, എൻജിനീയറിംഗ്, ഓപ്പറേഷൻസ്, സിഗ്‌നലിംഗ് വിഭാഗങ്ങൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശിപാർശ ആവർത്തിച്ചു കൊണ്ടിരുന്നത്.

ജനപ്രതിനിധികളും സംഘടനകളും യോജിച്ച് നടത്തിയ സമ്മർദം ഒടുവിൽ ഫലം കാണുകയായിരുന്നു.

കുലുക്കല്ലൂരിൽ 16.15 കോടിയും, മേലാറ്റൂരിൽ 14.58 കോടി രൂപ വീതമാണ് ക്രോസിങ് സ്റ്റേഷൻ നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കി വൈകാതെ ടെൻഡർ നടപടികളിലേക്ക് കടക്കും.