കാട്ടുശ്ശേരി വേല : വെടിക്കെട്ട് അപേക്ഷ നിരസിച്ചു
Tuesday, March 26, 2024 1:17 AM IST
പാലക്കാട് : ഇന്നും നാളെയുമായി നടക്കുന്ന കാട്ടുശ്ശേരി വേലയോടനുബന്ധിച്ച് കാട്ടുശ്ശേരി വേല കമ്മിറ്റി നൽകിയ വെടിക്കെട്ട് അപേക്ഷ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി. ബിജു ഉത്തരവിട്ടു.

വെടിക്കെട്ടിനായുള്ള സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിന് വെടിക്കെട്ട് നടത്തുന്ന സ്ഥലത്തുനിന്നും 100 മീറ്റർ മാറി പെസോ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) അനുശാസിക്കുന്ന നിബന്ധനക്കനുസൃതമായ സംഭരണമുറി ഉണ്ടായിരിക്കേണ്ടതും ഇത് പ്രദർശന സ്ഥലത്തിന്‍റെ സ്കെച്ചിൽ പ്രത്യേകം അടയാളപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുമാണ്.
എന്നാൽ ഇത്തരത്തിലുള്ള സംഭരണ മുറികൾ ഇവിടങ്ങളിൽ ഇല്ല.

ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൻ ജനസഞ്ചയം തടിച്ചുകൂടുന്ന ക്ഷേത്ര പരിസരത്ത് ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്ക് അസസ്മെന്‍റ് പ്ലാൻ, ഓണ്‍സൈറ്റ് എമർജൻസി പ്ലാൻ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും അധകൃതർ പറഞ്ഞു. അപേക്ഷയോടൊപ്പം വിദഗ്ധ ഏജൻസി മുൻകൂട്ടി തയ്യാറാക്കിയ റിസ്ക് അസസ്മെന്‍റ് പ്ലാനും അപേക്ഷകർ ഹാജരാക്കിയിട്ടില്ല.

സ്ഫോടകവസ്തുക്കളുടെ സാന്പിളുകൾ രാസപരിശോധനയ്ക്ക് വിധേയമാകാത്ത സാഹചര്യത്തിൽ ദുരന്ത സാധ്യതയും സുപ്രീം കോടതി ഉത്തരവ് പ്രകാരം ശബ്ദമലിനീകരണവും വിലയിരുത്തുക സാധ്യമല്ല.

പ്രദർശനത്തിനുപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ എറണാകുളം കെമിക്കൽ ലബോറട്ടറിയിൽ പരിശോധിച്ച് നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. എന്നാൽ വേലകമ്മിറ്റി ഇപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.

വെടിക്കെട്ട് നടക്കുന്ന തീയതിക്ക് രണ്ട് മാസം മുൻപാണ് അപേക്ഷിക്കേണ്ടത്. ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാത്തപക്ഷം റിസ്ക് അസസ്മെന്‍റ് സ്റ്റഡി നടത്താനോ ഡിസാസ്റ്റർ മാനേജ്മെന്‍റ് പ്ലാൻ തയ്യാറാക്കാനോ സാധിക്കാതെ വരുകയും ദുരന്ത നിവാരണ നിയമപ്രകാരമുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനാവശ്യമായ സമയ ദൈർഘ്യം ലഭിക്കാതെ വരുന്നതുംമൂലം ജനങ്ങളുടെ ജീവനും സ്വത്തിനും അപരിഹര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കണ്ടെത്തി.