കളക്ടറുടെ കത്തുമായി ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങൾ ഉൗരുകളിലെത്തി
Tuesday, March 26, 2024 1:17 AM IST
പാലക്കാട്: ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ഒരു വോട്ടർ പോലും ഒഴിവാക്കപ്പെടരുതെന്നുമുള്ള സന്ദേശവുമായി ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങൾ അട്ടപ്പാടിയിലെ ഓരോ ഉൗരുകളിലുമെത്തിത്തുടങ്ങി.

അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പ്രത്യേകിച്ച് ഗോത്ര ഉൗരുകളിൽ 100% പോളിംഗ് ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടർ ഡോ. എസ്‌. ചിത്ര സ്വന്തം കൈപ്പടയിൽ എഴുതിയ വോട്ട് അഭ്യർഥനകത്ത് അട്ടപ്പാടിയിലെ എല്ലാ ഉൗരുകളിലും എത്തിക്കും.

ഉൗരു മൂപ്പന്‍റെ പേരിലാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്. കത്ത് ക്ലബ് അംഗങ്ങൾ മൂപ്പന് നേരിട്ട് കൈമാറും. ആദ്യ കത്തുമായി ക്ലബ് അംഗങ്ങൾ അട്ടപ്പാടിയിലെ ഏറ്റവും വിദൂര സ്ഥലത്ത് സ്ഥിതിചെയ്യുന്ന പ്രാക്തന ഗോത്ര ഉൗരായ ഉൗരടം ഉൗരിലെത്തി ഉൗരുമൂപ്പന് കൈമാറി.

കേരള -തമിഴ്നാട് അതിർത്തിയായമുള്ളി ചെക്ക് പോസ്റ്റിൽ നിന്നും തമിഴ്നാട് നീലഗിരി ജില്ലയിലെ മഞ്ചൂർ എന്ന സ്ഥലത്ത് നിന്ന് 24 കിലോമീറ്റർ സഞ്ചരിച്ച് കിണ്ണക്കോര എന്ന സ്ഥലത്തെത്തണം അവിടെനിന്നും കാനനപാതയിലൂടെ 5 കിലോമീറ്റർ നടന്ന് വേണം ഈ ഉൗരിൽ എത്താൻ.

അഗളിയിൽ നിന്നും ഉൗരടം എത്താൻ ഏകദേശം 105 കിലോമീറ്റർ സഞ്ചരിക്കണം. നിലവിൽ രണ്ട് കുടുംബങ്ങളിലായി ഏഴുപേർ മാത്രമാണ് അവിടെ താമസിക്കുന്നത്. അവരിൽ രണ്ടുപേർ സ്ത്രീകളാണ്. ഇതിലെ ഏറ്റവും മുതിർന്ന വനിതയായ ലിങ്കിയമ്മയും, മറ്റൊരാൾ മലരുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉൗരിലെ എല്ലാവരും വോട്ട് ചെയ്യണമെന്നും ഓരോ വോട്ടും വിലപ്പെട്ടതാണെന്നും അതുറപ്പാക്കേണ്ടത് ഉൗരുമൂപ്പന്‍റെ ചുമതലയാണെന്നുമാണ് കത്തിലെ ഉള്ളടക്കം. കളക്ടറുടെ സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് ലഭിച്ച ഉൗര് മൂപ്പൻ ഭീമന് വിശ്വാസം വന്നില്ല.

എസ്ടി പ്രമോട്ടർ ശിവപ്രകാശ് കത്തു വായിച്ച് കുറുന്പ ഭാഷയിൽ പറഞ്ഞുകൊടുത്തപ്പോഴാണ് മൂപ്പന് വിശ്വാസം വന്നത്. ഉൗര് നിവാസികളുമായി അല്പസമയം വോട്ട് വർത്തമാനം നടത്തിയ ശേഷം ഉൗരിൽ നിന്നിറങ്ങുന്പോൾ കളക്ടറമ്മക്ക് നന്ദി പറയാനും ഉൗരിലേക്ക് ക്ഷണിക്കാനും മറന്നില്ല.

ഒപ്പം ക്ലബ് അംഗങ്ങൾക്ക് കൈ നിറയെ ഉൗരിലെ ഫാഷൻ ഫ്രൂട്സും, മരതക്കാളിയും നൽകിയാണ് തിരികെ അയച്ചത്.

സ്വീപ്പ് ജില്ലാ നോഡൽ ഓഫീസറും അസിസ്റ്റന്‍റ് കളക്ടറുമായ ഒ.വി. ആൽഫ്രഡ്, ഇലക്ട്രറൽ ലിറ്ററസി ക്ലബ് ജില്ലാ മാസ്റ്റർ ട്രെയിനർ ടി. സത്യൻ, കാന്പസ് അംബാസിഡർ എസ്. അനന്തു, സ്വീപ് മീഡിയ അംഗം വിഷ്ണു, സതീഷ്, എസ്ടി പ്രമോട്ടർ ശിവപ്രകാശ്, കൂക്കംപാളയം ഗവ.യുപി സ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് ആന്‍റണി, ഇഎംആർഎസ് പ്രിൻസിപ്പൽ പി.കെ. ബിനോയ്, ഡ്രൈവർ പി.വി. വാസു എന്നിവരാണ് നേതൃത്വം നൽകുന്നത്.