ഈസ്റ്റ് ഒറ്റപ്പാലം പാലം: നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു
Wednesday, March 27, 2024 6:12 AM IST
ഒറ്റപ്പാലം: പാലക്കാട് - കുളപ്പുള്ളി റോഡിൽ കിഴക്കേ തോടിനു കുറുകെ നിർമിക്കുന്ന സമാന്തര പാലത്തിന്‍റെ നിർമാണ പ്രവൃത്തികൾ തുടങ്ങി. പാലത്തിന് 50 മീറ്റർ നീളമുണ്ടാകും. 15 മീറ്റർ വീതം നീളമുള്ള രണ്ടു സ്പാനുകളും 20 മീറ്റർ നീളമുള്ള ഒരു സ്പാനുമാണു തോടിനു കുറുകെ നിർമിക്കുന്നത്. തോടിലാണ് ഇപ്പോൾ യന്ത്രസഹായത്തോടെ പ്രവൃത്തികൾ നടക്കുന്നത്.

വാഹനങ്ങൾക്കു കടന്നുപോകാൻ 7.50 മീറ്റർ വീതിയും കാൽനട യാത്രയ്ക്ക് 1.50 മീറ്റർ വീതിയുള്ള നടപ്പാതയും പാലത്തിന് ഉണ്ടാകും. ഇതിനു പുറമേ, ഇരുഭാഗത്തും ആവശ്യമായ അപ്രോച്ച് റോഡുകളുടെ നിർമാണവും പദ്ധതിയിലുൾപ്പെടും.

പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തിരുന്നു. വർഷങ്ങളായി നാട് ആവശ്യപ്പെടുന്ന പദ്ധതിയാണു നിർമാണ ഘട്ടത്തിലേക്കു പ്രവേശിക്കുന്നത്.

508 ലക്ഷം രൂപ ചെലവിലാണ് ഒറ്റപ്പാലത്തു പുതിയ പാലം നിർമാണം. സെൽമെക് എൻജിനീയറിംഗ് കൺസ്ട്രക്‌ഷൻ എന്ന സ്ഥാപനമാണു കരാർ ഏറ്റെടുത്തിട്ടുള്ളത്. സമാന്തര പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ‍ ഒന്നര വർഷമാണു കാലാവധി. പദ്ധതി പൂർത്തിയാകുന്നതോടെ കിഴക്കേ പാലം പ്രദേശത്ത് നിലവിലുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടും.

കിഴക്കേ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കുന്നതിന്‍റെ ഭാഗമായി പിഡബ്ല്യുഡി തയാറാക്കിയ റിപ്പോർട്ടിൽ നിലവിലെ പാലത്തിന്‍റെ പ്രായം 54 ആണെന്നാണ് വ്യക്തമാക്കുന്നത്. ഈ പാലം നിർമിച്ചത് 1970 ലാണെന്നാണ് സമാന്തര പാലത്തിന്‍റെ നിർമാണോദ്ഘാടന യോഗത്തിൽ പിഡബ്ല്യുഡി അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, നിലവിലുള്ള പാലത്തിന്‍റെ യഥാർഥ പ്രായം 63 വർഷമാണ്. 1961ൽ പട്ടം താണുപിള്ള മന്ത്രിസഭയിൽ അംഗമായിരുന്ന ഡി. ദാമോദരൻ പോറ്റിയാണ് ഈ പാലം ഉദ്ഘാടനം ചെയ്തത്. അക്കാലത്ത് സ്ഥാപിച്ച ഫലകം ഇപ്പോഴും പാലത്തിലുണ്ട്.