നെല്ലിയാന്പതി ഫാമിൽ തണ്ണിമത്തൽ വിളവെടുപ്പ് തകൃതിയിൽ
Wednesday, March 27, 2024 6:12 AM IST
നെല്ലിയാമ്പതി: വേനലിന്‍റെ കടുത്ത ചൂടിന് ആശ്വാസം പകർന്നുകൊണ്ട് തണ്ണിമത്തൻ വിളവെടുപ്പിന് തുടക്കമായി.

ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ ഹൈടെക് കൃഷി രീതിയിൽ രണ്ട് ഏക്കർ സ്ഥലത്ത് ചെയ്ത തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പാണ് ആരംഭിച്ചത്.

വിളവെടുപ്പ് ഉദ്ഘാടനം കൃഷി വകുപ്പ് പാലക്കാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ മിനി ജോർജ് നിർവഹിച്ചു. ഫാം സൂപ്രണ്ട് പി. സാജിദ് അലി അധ്യക്ഷത വഹിച്ചു.

പകീസ എന്ന ഹൈബ്രിഡ് ഇനമാണ് കൃഷിയിറക്കിയത്. 65 ദിവസം കൊണ്ട് വിളവെടുപ്പ് ആരംഭിക്കാൻ കഴിഞ്ഞു. ഓപ്പൺ പ്രിസിഷൻ ഫാമിംഗ് രീതിയാണ് അവലംബിച്ചത്.

കൃഷി ഓഫീസർ ദേവി കീർത്തന, കൃഷി അസിസ്റ്റന്‍റുമാരായ വസീം, നാരായണൻകുട്ടി, മഹേഷ് എന്നിവരുടെ സാങ്കേതിക മേൽനോട്ടത്തിൽ അറുചാമി, പാർവതി, കാസിം എന്നീ തൊഴിലാളികളാണ് ഈ കൃഷിയുടെ പൂർണ്ണ ചുമതല വഹിച്ചത്.

തണ്ണിമത്തൻ ഉപയോഗിച്ച് സ്ക്വാഷ്, ജാം, ആർ.ടി.ഡി. മുതലായ മൂല്യ വർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി സെയിൽസ് കൗണ്ടറിലൂടെ സന്ദർശകർക്ക് വിൽപ്പന നടത്തും.

കൃഷി ഓഫീസർ ദേവി കീർത്തന, കൃഷി അസിസ്റ്റന്‍റുമാരായ മഹേഷ്, നാരായണൻ കുട്ടി, തൊഴിലാളി യൂണിയൻ പ്രതിനിധികൾ മുരുകൻ, പി.ബാബു, ആറു ചാമി എന്നിവരും ടെക്നിക്കൽ അസിസ്റ്റന്‍റ് രജിത, എന്നിവർ പ്രസംഗിച്ചു.

കൃഷി അസിസ്റ്റന്‍റ് വസീം ചടങ്ങിന് നന്ദി പറഞ്ഞു. ഹൈടെക് രീതിയിൽ ഫാമിൽ ബ്രോക്കോളി, കോളി ഫ്ലവർ, തക്കാളി, സലാഡ് കുക്കുമ്പർ, വിവിധ ഇനം ചീരകൾ, പച്ചമുളക് മുതലായവ കൃഷി ഇറക്കിയതിന്‍റെ തുടർച്ച എന്നോണമാണ് തണ്ണിമത്തൻ കൃഷിയും ഈ രീതിയിൽ പരീക്ഷിച്ചത്.

10-12 കിലോ വരെയുള്ള വിളവാണ് ലഭിച്ചത്.