വടക്കഞ്ചേരി ടൗൺ ബസാർ റോഡിൽ ചെറുപുഷ്പം ജംഗ്ഷൻ വളവിലും നടപ്പാത നിർമിക്കണം
Thursday, March 28, 2024 1:04 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ ചില ഭാഗങ്ങളിൽ നടപ്പാത നിർമിക്കാതെ ഒഴിവാക്കിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ചെറുപുഷ്പം ജംഗ്ഷനിൽനിന്നു പോലീസ് സ്റ്റേഷൻ റോഡിലേക്ക് തിരിയുന്ന ഭാഗമാണ് ഒഴിവാക്കിയിട്ടുള്ളത്. വളവും ഇറക്കവുമായ ഇവിടെയാണ് സുരക്ഷിത യാത്രയ്ക്ക് നടപ്പാത എറ്റവും അത്യാവശ്യമായുള്ളത്. എന്നാൽ അത് ഒഴിവാക്കി 20 മീറ്റർ മാറിയാണ് പിന്നെ നടപ്പാത ആരംഭിക്കുന്നത്.

മംഗലംപാലം മുതൽ തങ്കം ജംഗ്ഷൻ വരെയുള്ള വടക്കഞ്ചേരി ടൗൺ ബസാർ റോഡിന്‍റെ നവീകരണ പ്രവൃത്തിയാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. ബ്യൂട്ടിഫിക്കേഷൻ ഓഫ് ബസാർ റോഡ് എന്ന എസ്റ്റിമേറ്റിലായിരുന്നു നവീകരണം.

മൂന്നരകോടി രൂപയുടെതായിരുന്നു പദ്ധതി. ടൗൺ റോഡിന്‍റെ ഇരുഭാഗത്തേയും ഫുട്പാത്തുകളിൽ അറ്റകുറ്റപണി നടത്തി സുരക്ഷ ഉറപ്പാക്കിയെന്ന് പറയുമ്പോഴും ഫുട്പാത്ത് യാത്ര ഇന്നും ദുർഘടകരമാണ്. 2014ലാണ് ഇതിനു മുമ്പ് റോഡ് വികസനം നടന്നത്. അന്ന് നടന്ന ടാറിംഗ് അധികകാലമൊന്നും നീണ്ടുനിന്നില്ല. ഇതിനിടെ പല തവണ റോഡിന്‍റെ അറ്റകുറ്റപണികൾ നടത്തി. ഒന്നിനും ദീർഘായുസുണ്ടായില്ല.