വിവാഹത്തിന് "ജൈവ സദ്യ" ഒരുക്കി അമ്പലപ്പാറ സ്വദേശി
Thursday, March 28, 2024 1:04 AM IST
ഒറ്റപ്പാലം: വിവാഹനാളിൽ പൊന്നിനോളം തന്നെ പ്രാധാന്യമുള്ളതാണ് വിവാഹ സദ്യയും. ഇക്കാര്യം തിരിച്ചറിഞ്ഞ് ജൈവ പച്ചക്കറികൾ കൊണ്ട് മകളുടെ വിവാഹത്തിന് സദ്യ ഒരുക്കുകയാണ് അമ്പലപ്പാറ പുളിയക്കോട്ടിൽ മോഹനൻ.

നാട്ടിൽ കൃഷിചെയ്യുന്ന കീടനാശിനി വിമുക്തമായ ജൈവ പച്ചക്കറികൾ മാത്രമുപയോഗിച്ച് കല്യാണ സദ്യയൊരുക്കുക എന്നത് ഇദ്ദേഹത്തിന്‍റെ സ്വപ്നം കൂടിയായിരുന്നു.

കീടനാശിനി വിമുക്തമായ പച്ചക്കറികളുമായി സദ്യ ഒരുക്കാൻ മണ്ണാർക്കാട് റൂറൽ ബാങ്കാണ് മോഹനന് സംവിധാനമൊരുക്കിയത്. ബാങ്കിൽ ഫെബ്രുവരി മൂന്നിന് ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനം ആരംഭിച്ച ഓസോൺ പ്ലാന്‍റിലൂടെ പച്ചക്കറിയിലടങ്ങിയ കീടനാശിനി വിമുക്തമാക്കിയ പച്ചക്കറിയും പഴവർഗ്ഗങ്ങളും ഇലക്കറികളും ആവശ്യക്കാർക്ക് ലഭ്യമാക്കാൻ അവസരമൊരുക്കിയതിനെ മോഹനനും കുടുംബവും പ്രയോജനപ്പെടുത്തുകയായിരുന്നു.

കടമ്പൂർ പുളിയക്കോട്ടിൽ മോഹൻകുമാറിന്‍റെയും മായയുടെയും മകൾ ഡോ.മേഘയുടെയും പട്ടാമ്പി കൊക്കാട് കെ.വി.പരശുരാമന്‍റെയും എം.പി.ശ്യാമളുടെയും മകൻ ഹരീഷിന്‍റെയും വിവാഹ സദ്യക്കാവശ്യമായ പച്ചക്കറികളും പഴ വർഗ്ഗങ്ങളുമെല്ലാം കീടനാശിനി വിമുക്തമാക്കി മണ്ണാർക്കാട് റൂറൽ ബാങ്ക് നൽകി.

കറിവേപ്പില, പുതിന തുടങ്ങിയവ കീടനാശിനി വിമുക്തമാക്കാനുള്ള പ്ലാന്‍റും ബാങ്കിലുണ്ട്.
ഇത്തരം ഒരു ആശയം മുന്നോട്ട് വെച്ചപ്പോൾ സദ്യയിൽ പുതുമകൾ ഒരുക്കാൻ എന്നും മുൻപന്തിയിലുള്ള കടമ്പഴിപ്പുറത്തെ വായില്യാംകുന്ന് ചവർക്കാട്ട് സി.എസ്. കൃഷ്ണൻ എമ്പ്രാന്തിരി നൽകിയ പൂർണ്ണ പിന്തുണ കൂടി ആയപ്പോൾ മോഹൻകുമാറും മായയും മകളുടെ വിവാഹത്തിന്‍റെ സദ്യ സമൂഹത്തിന് "വിഷ രഹിത പച്ചക്കറികളും, പഴ വർഗ്ഗങ്ങളും കൊണ്ടുസദ്യയൊരുക്കാം" എന്ന സന്ദേശം നൽകുന്ന രീതിയിലാക്കാൻ നിശ്ചയിക്കുകയായിരുന്നു.

കീടനാശിനി വിമുക്തമായ ഭൗമസൂചിക പട്ടികയിലുള്ള മറയൂർ ശർക്കര കൊണ്ട് പായസം എന്ന ആശയം കൃഷ്ണൻ എമ്പ്രാന്തിരി അവതരിപ്പിച്ചപ്പോൾ, അതും എത്തിച്ചു കൊടുത്തത് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന ബാങ്ക് സെക്രട്ടറി എം. പുരഷോത്തമനാണ്.

അറവക്കാട് പത്മനാഭനെന്ന കർഷകന്‍റെ തോട്ടത്തിൽ നിന്ന് വാഴ മാനി, ചീര, കറിവേപ്പില, മുരിങ്ങക്കായ, കടമ്പൂർ ശ്രീരാം ഫുഡ് പ്രൊഡക്ട്സിലെ രാമകൃഷണൻ ആലിപറമ്പിൽ നിന്നും ലഭ്യമാക്കിയ പുളിമാങ്ങ, കണ്ണിയം പുറം പ്രീസ ഫുഡ് പ്രൊഡ്ക്ടസ് ഇളനീർ പാലടക്കുള്ള ഇളനീർ അടയും തയ്യാറാക്കി.