കുഴലുകൾ സ്ഥാപിച്ച് രണ്ടുവർഷം; കുടിവെള്ള വിതരണം ആരംഭിച്ചില്ല
Thursday, March 28, 2024 1:04 AM IST
നെന്മാറ: പോത്തുണ്ടി കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ആരംഭിക്കാൻ വാട്ടർ അഥോറിറ്റി മുടന്തൻ ന്യായങ്ങൾ നിരത്തുന്നതായി പരാതി.

പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതിയുടെ അയിലൂർ കൈതച്ചിറയിലുള്ള ജലസംഭരണിയിൽ നിന്നും പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം വിതരണം തുടങ്ങിയിട്ട് വർഷങ്ങളായിട്ടും ഒലിപ്പാറ കൊടിക്കരുമ്പ്, തെങ്ങും പാടം, കൂമട, നാല്പത് തൊടി, തട്ടാൻ ചുള്ള, ഓട്ടുപാറ തുടങ്ങി പഞ്ചായത്തിലെ രണ്ടു വാർഡുകളെ പൂർണ്ണമായും ഒഴിവാക്കിയാണ് പദ്ധതി നടപ്പിലാക്കിയത്.

തെങ്ങുംപാടം പുഴ പാലത്തിനു മുകളിലൂടെ ജലസംഭരണിയിൽ നിന്നുള്ള വലിപ്പം കൂടിയ കുഴൽ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് നിരത്തു വിഭാഗം തടസം നിന്നതാണ് പദ്ധതി ആരംഭ ഘട്ടത്തിൽ ജലവിതരണം നടത്താതിരുന്നത്.

പുഴയ്ക്ക് കുറുകെ അടിത്തട്ടിലൂടെ 75 മീറ്റർ നീളത്തിൽ പൈപ്പുകൾ സ്ഥാപിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും കടുത്ത വേനലിലും ജലവിതരണം ആരംഭിച്ചില്ല.

പുഴയ്ക്ക് കുറുകെ വരുന്ന 75 മീറ്റർ ദൂരം പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ് രണ്ടുവർഷം സാങ്കേതിക കാരണം പറഞ്ഞ് വാട്ടർ അഥോറിറ്റി വൈകിപ്പിച്ചത്.

രണ്ടു വർഷത്തിലേറെയായി വീടുകൾക്കുള്ള കണക്ഷൻ പൈപ്പുകൾ വരെ സ്ഥാപിച്ചെങ്കിലും പൈപ്പുകൾ കാഴ്ചവസ്തുവായി മാറിയിരിക്കുകയാണ്.

പുഴയ്ക്ക് കുറുകെ കുഴൽ സ്ഥാപിച്ചയുടൻ വെള്ളം വിതരണം നടത്തുമെന്നറിയിച്ച ജല അഥോറിറ്റി ഇപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കുടിവെള്ളം വിതരണം നടത്തുന്നില്ലെന്ന് പഞ്ചായത്ത് അംഗം എ. മുഹമ്മദ് കുട്ടിയും പ്രദേശവാസികളും പരാതി പറഞ്ഞു.

ജല അഥോറിറ്റി ഓഫീസുമായി പ്രദേശവാസികളും പൊതുപ്രവർത്തകരും നിരന്തരം ബന്ധപ്പെട്ടെങ്കിലും ജലവിതരണത്തിന് നടപടി എടുക്കാത്തതിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.

കടുത്ത വേനൽ ആയതോടെ ടാങ്കറുകളിൽ വെള്ളം വിതരണത്തിനായി അയിലൂർ പഞ്ചായത്ത് തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതോടെ വീണ്ടും സാങ്കേതിക കുരുക്കിലായി.

ടാങ്കർ വെള്ളം വിതരണത്തിന് കളക്ടറുടെ പ്രത്യേക അനുമതിക്കായി അയിലൂർ പഞ്ചായത്ത് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.