നല്ലേപ്പിള്ളി പഞ്ചായത്തിൽ നെല്ല് സംഭരണത്തിനു തുടക്കമായി
Friday, March 29, 2024 1:13 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ നെല്ല് സംഭരണം തുടക്കമായി. പഞ്ചായത്തിൽ മൂച്ചിക്കുന്ന് പാടശേഖരത്തിൽ സംഭരണം ആരംഭിച്ചിരിക്കുന്നത്.

ആദ്യം കൊയത്ത് കഴിഞ്ഞ കർഷകരുടെയും നെല്ല് ടാർ പോളിൻ ഷീറ്റിട്ട് മൂടി വീടിന് വെളിയിൽ നെല്ല് സൂക്ഷിച്ചവരുടെയും നെല്ലാണ് ആദ്യം മുൻഗണന നൽകി എടുക്കുന്നത്.

50 ശതമാനം കൊയത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ പാടശേഖര സമിതി ഭാരവാഹികളും കൃഷി ഉദ്യോഗസ്ഥരും വെരിഫിക്കേഷൻ നടത്തി സപ്ലൈകോയ്ക്ക് കൊടുത്ത ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് മില്ല് അലോട്ട്മെന്‍റ് നടത്തുന്നത്.

അതിന് ശേഷം സപ്ലൈകോ ഉദ്യോഗസ്ഥർ ഒരോ കർഷകരുടെ വീട്ടിലെത്തി തുക്കം നിർണയിച്ച് നൽകുന്ന രസീതിന്‍റെ അടിസ്ഥാനത്തിലാണ് മില്ലുടമകൾ നെല്ല് എടുക്കുന്നത്.

ഇതിന് ശേഷമാണ് പിആർഎസ് കൊടുക്കുന്നത്. ഒരു ഏക്കറിൽ 2200 കിലോ നെല്ലാണ് സംഭരിക്കുന്നത്.

കൂടുതലുണ്ടെങ്കിൽ കൃഷി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ക്രോപ്പ് കട്ടിംഗ് നടത്തിയാണ് നെല്ല് സംഭരിക്കുന്നത്. ഇപ്രാവശ്യം നല്ലേപ്പിള്ളിയിൽ നെല്ല് സംഭരണ നടപടികൾ ഊർജിതമായി നടപ്പിലാക്കുന്നുണ്ട്.

വ്യാപകമായി കൊയ്ത്ത് നടക്കുമ്പോൾ കൂടുതൽ ജീവനക്കാരെ നെല്ല് പരിശോധനക്ക് നിയമിക്കേണ്ടതുണ്ടെന്ന് നല്ലേപ്പിള്ളി വിവിധ പാടശേഖര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.