പില്ലൂർ ഡാമിലെ ജലനിരപ്പ് പരിശോധിച്ച് ഉദ്യോഗസ്ഥർ
Friday, March 29, 2024 1:13 AM IST
കോയമ്പത്തൂർ: കടുത്ത വേനലിൽ ജില്ലയിൽ ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ പില്ലൂർ ഡാമിലെ ജലനിരപ്പ് പരിശോധിച്ച് ഉദ്യോഗസ്ഥർ.

ഡാമിൽ നിന്ന് ജലം രണ്ട് ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് വിതരണം ചെയ്യുന്നതെന്നും ജലക്ഷാമം പരിഹരിക്കാനാണ് ഡാം സന്ദർശിച്ചതെന്നും നഗരസഭ മാനേജിംഗ് എക്സിക്യൂട്ടിവ് ഡയറക്ടർ ശിവരാസു പറഞ്ഞു.

കോയമ്പത്തൂർ കോർപ്പറേഷൻ പ്രദേശത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കുടിവെള്ള സ്രോതസാണ് പില്ലൂർ അണക്കെട്ട്. നിലവിൽ 62.5 അടി ജലമാണുള്ളത്.അണക്കെട്ടിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗത്തേക്ക് 19 പദ്ധതികളിലൂടെ ജലവിതരണം ചെയ്യുന്നുണ്ട്.

വടക്കുകിഴക്കൻ മൺസൂണിൽ വേണ്ടത്ര മഴ ലഭിക്കാത്തതിനാലാണ് അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞിരിക്കുന്നത്.

സാധാരണഗതിയിൽ അപ്പർ ഭവാനി അണക്കെട്ടിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചാണ് ബില്ലൂർ അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുന്നത്.

ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനും അധിക വെള്ളം ലഭിക്കുന്നതിനുമായി മുനിസിപ്പാലിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടർ ശിവരാസു, കോർപ്പറേഷൻ കമ്മിഷണർ ശിവഗുരു പ്രഭാകരൻ, തിരുപ്പൂർ കോർപ്പറേഷൻ കമ്മിഷണർ പവൻകുമാർ, കുടിവെള്ള ഡ്രെയിനേജ് ബോർഡ് ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.