പെസഹാ തിരുനാൾ ആചരിച്ചു
Friday, March 29, 2024 1:13 AM IST
വടക്കഞ്ചേരി: വിനയത്തിന്‍റെ മഹനീയ മാതൃകയായി യേശുക്രിസ്തു ശിഷ്യരുടെ കാൽകഴുകി ചുംബിച്ചതിന്‍റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പെസഹാ തിരുനാൾ ആചരിച്ചു. അന്ത്യ അത്താഴത്തിന്‍റെ പെസഹാക്കുശേഷം ഇന്ന് പീഢാനുഭവത്തിന്‍റെ ദുഃഖവെള്ളി.

തുടർന്ന് പ്രത്യാശയുടെ ഈസ്റ്റർ സമാഗതമാകും. മരിയൻ തീർഥകേന്ദ്രമായ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോനാ പള്ളിയിൽ പെസഹാ തിരുകർമങ്ങൾക്ക് വികാരി ഫാ. റെജി മാത്യു പെരുമ്പിള്ളിൽ മുഖ്യകാർമികത്വം വഹിച്ചു.

ഫാ. തോമസ് ഇടയാൽ. ഫാ. മാത്യു പുത്തൻപറമ്പിൽ, ഫാ.ഫ്രാൻസിസ് കുളത്തിങ്കൽ, ഫാ. ജോബി കോഴികുന്നത്തേൽ, ഫാ. ആനന്ദ് എന്നീ വൈദികർ സഹകാർമികരായി.

ഡീക്കൻ ജിബിൻ ജോസഫ് താക്കോൽക്കാരൻ പെസഹാ സന്ദേശം നൽകി. ഇടവക പ്രതിനിധികളാണ് കാൽകഴുകൽ ശുശ്രൂഷയിൽ പങ്കെടുത്തത്.

ദിവ്യബലിക്കു ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും തുടർന്ന് വിവിധ യൂണിറ്റുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ആരാധനാ ശുശ്രൂഷകളുമുണ്ടായി.

വൈകുന്നേരം ആറിന് നടന്ന പൊതു ആരാധനയിൽ രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ പങ്കെടുത്തു.

നിരവധി വിശ്വാസികളും പങ്കെടുത്തിരുന്നു.
മംഗലംഡാം സെന്‍റ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിലെ പെസഹാ തിരുകർമങ്ങൾക്ക് വികാരി ഫാ. സുമേഷ് നാല്പതാംകളം കാർമികനായി.

കടപ്പാറ സെന്‍റ് മേരീസ് പള്ളിയിൽ വികാരി ഫാ. ജോയ്സൺ ആക്കപറമ്പിൽ കാർമികനായി.