മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ ചാര്‍ട്ടര്‍ ഓപ്പറേറ്റര്‍ വി എസ് ആർ വെഞ്ചേഴ്സ് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് ഇതിന് മുൻപും നോട്ടീസ് ലഭിച്ചിരുന്ന സ്ഥാപനം. യൂറോപ്യന്‍ യൂണിയന് ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയാണ് സുരക്ഷാ വീഴ്ചയെ തുടർന്ന് വിഎസ്ആർ വെഞ്ചേഴ്സിനെ നേരത്തെ വിലക്കിയിരുന്നത്
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് തന്നെ ഈ കമ്പനിയുടെ പ്രവര്‍ത്തനാനുമതി യൂറോപ്യന്‍ യൂണിയന് ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി റദ്ദാക്കിയിരുന്നു.
ഏറ്റവും ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ക്ക് നല്കുന്ന 'ലെവല്‍ 1' വിഭാഗത്തിലാണ് ഈ കമ്പനിയെ ഉള്‍പ്പെടുത്തിയിരുന്നത്.
2023 സെപ്റ്റംബറില്‍ മുംബൈയില്‍ നടന്ന ഒരു വിമാനാപകടവുമായി ബന്ധപ്പെട്ട രേഖകളും സുരക്ഷാ വിവരങ്ങളും കൈമാറാന്‍ കമ്പനി തയ്യാറായിരുന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടും സഹകരിക്കാത്തതിനെത്തുടര്‍ന്നാണ് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി വിഭാഗം നടപടിയെടുത്തത്.
ഈ വിലക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ വ്യോമയാന റെഗുലേറ്ററായ ഡിജിസിഎയെ യൂറോപ്യന്‍ ഏജന്‍സി അറിയിച്ചിരുന്നു.സുരക്ഷാ പരിശോധനകളില്‍ വീഴ്ച വരുത്തുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്ത ഒരു കമ്പനിയുടെ വിമാനമാണ് ബാരാമതിയില്‍ അപകടത്തില്‍പ്പെട്ടത് എന്നത് വലിയ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. ഈ അപകടത്തില്‍ അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
Tags : VSR Ventures European Union Safety Agency Ajith Pawar Accident