പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ഉത്സവമായ ദുർഗാ പൂജ ആഘോഷങ്ങളിൽ വൻ മാറ്റങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ. മുൻപ് തൃണമൂൽ സർക്കാർ നൽകിയിരുന്ന ഭീമമായ സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം, പൂജയിലെ ഏറ്റവും പ്രധാനപ്പെട്ട അഷ്ടമി ദിനത്തിൽ സംസ്ഥാനത്ത് ഡ്രൈ ഡേ (മദ്യനിരോധനം) പ്രഖ്യാപിക്കുകയും ചെയ്തു.
വൻകിട ബജറ്റിൽ പൂജ സംഘടിപ്പിക്കുന്ന കമ്മിറ്റികൾക്ക് ഇനിമുതൽ സർക്കാർ സാമ്പത്തിക സഹായം നൽകില്ല. മുൻ വർഷം തൃണമൂൽ സർക്കാർ ഓരോ ക്ലബ്ബിനും 1.10 ലക്ഷം രൂപ വീതം നൽകിയിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, സഹായമില്ലാതെ പൂജ നടത്താൻ കഴിയാത്ത കമ്മിറ്റികൾക്ക് പരിശോധനകൾക്ക് ശേഷം 1 ലക്ഷം രൂപ വീതം നൽകും.
അഷ്ടമി ദിനത്തിൽ മദ്യവിൽപ്പന പൂർണമായി നിരോധിച്ചു. പൂജയോടനുബന്ധിച്ചോ വിസർജന ചടങ്ങുകളിലോ ഡി.ജെ സംഗീതം അനുവദിക്കില്ല. ദേശീയപാതകളും കോൽക്കത്തയിലെ 14 പ്രധാന റോഡുകളും പൂജയ്ക്കായി തടസപ്പെടുത്താൻ പാടില്ല. പൂജ പന്തലുകൾക്ക് വൈദ്യുതി നിരക്ക് ഈടാക്കില്ല. ഫയർ ലൈസൻസും സൗജന്യമായി നൽകും.
Tags : WestBengal ChiefMinister SuvenduAdhikari Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash