x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി7 ഉച്ചകോടിയുടെ പിന്നാമ്പുറങ്ങളിൽ കനത്ത നാടകീയത; ട്രംപിനായി കാത്തിരുന്ന് ലോകനേതാക്കൾ

ജോസ് കുമ്പിളുവേലിൽ
Published: June 17, 2026 12:54 PM IST | Updated: June 17, 2026 12:54 PM IST

എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): ഫ്രാൻസിലെ എവിയാൻ തടാകക്കരയിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ അണിയറയിൽ നാടകീയമായ നീക്കങ്ങളും കനത്ത രാഷ്ട്രീയ ചർച്ചകളും മുറുകുന്നു.

ഉച്ചകോടിയുടെ രണ്ടാം ദിനമായ ചൊവ്വാഴ്ച രാവിലെ യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി വൻ സുരക്ഷാ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തിച്ചേർന്നു.

എന്നാൽ ആഗോള മാധ്യമങ്ങൾ ഉറ്റുനോക്കുന്നത് സമ്മേളന മുറിക്കുള്ളിലും പുറത്തും നടക്കുന്ന കനത്ത നയതന്ത്ര യുദ്ധങ്ങളിലേക്കാണ്.

കണ്ണ് നട്ട് ലോകനേതാക്കൾ; വൈകിയെത്തി ട്രംപ്

സമ്മേളന ഹാളിനുള്ളിൽ ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വാച്ചിൽ നോക്കി കാത്തിരിക്കുകയായിരുന്നു.

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയും തമ്മിലുള്ള അടച്ചിട്ട മുറിയിലെ ചർച്ച നീണ്ടുപോയതും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഹാളിലേക്ക് എത്താൻ വൈകിയതുമാണ് നേതാക്കളെ കാത്തിരിപ്പിലാക്കിയത്.

അതേസമയം, ഇറാനുമായുള്ള 15 ആഴ്ച നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാഥമിക സമാധാന കരാർ പ്രഖ്യാപിച്ച ശേഷമാണ് ട്രംപ് ഉച്ചകോടിക്ക് എത്തിയിരിക്കുന്നത്.

താൻ പുടിനുമായും സെലൻസ്കിയുമായും ഫോണിൽ സംസാരിച്ചെന്നും യുക്രെയ്ൻ വിഷയം പരിഹരിക്കാൻ അമേരിക്ക ഇനി സജീവമായി ഇടപെടുമെന്നും ട്രംപ് വ്യക്തമാക്കി.

യുക്രെയ്ൻ സമാധാനത്തിനായി യൂറോപ്പ് മുന്നോട്ടുവച്ച അഞ്ച് ഉപാധികൾ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവർ യുക്രെയ്നുമായി ചേർന്ന് ഡൊണാൾഡ് ട്രംപിന് മുന്നിൽ അഞ്ച് കർശന വ്യവസ്ഥകൾ അടങ്ങിയ സമാധാന ഫോർമുല സമർപ്പിച്ചു.

യൂറോപ്പിനെ ഒഴിവാക്കി ട്രംപ് റഷ്യയുമായി മാത്രം കരാറിലെത്തുന്നത് തടയാനാണ് ഈ നീക്കം:

അടിയന്തിര വെടിനിർത്തൽ - ഉടനടി വെടിനിർത്തൽ നടപ്പാക്കണം.

നിലവിലെ യുദ്ധ അതിർത്തികൾ - തർക്ക പ്രദേശങ്ങളിലെ ചർച്ചകൾക്കായി നിലവിൽ സൈന്യം നിൽക്കുന്ന അതിർത്തിരേഖ തുടക്കമായി കണക്കാക്കുക.

സുരക്ഷാ ഗ്യാരണ്ടി - യുക്രെയിന്‍റെ ഭാവി സുരക്ഷയ്ക്ക് ശക്തമായ അന്താരാഷ്ട്ര ഉറപ്പുകൾ നൽകുക.

റഷ്യൻ ആസ്തികൾ മരവിപ്പിക്കൽ - നിലവിൽ യൂറോപ്പിലുള്ള റഷ്യൻ പണവും ആസ്തികളും മരവിപ്പിച്ചു തന്നെ നിർത്തുക.

യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തം - സമാധാന ചർച്ചകൾ യൂറോപ്പിന്റെയോ നാറ്റോയുടെയോ സുരക്ഷയെ ബാധിക്കുന്നുണ്ടെങ്കിൽ അതിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാൻ അവകാശമുണ്ടായിരിക്കണം.

എന്നാൽ, മുൻകൂർ വ്യവസ്ഥകളോട് വിയോജിക്കുന്ന ട്രംപ് ഈ അഞ്ച് ഇന നിർദേശങ്ങൾ അംഗീകരിക്കുമോ എന്ന് കണ്ടറിയണം.

മാക്രോണിന് ട്രംപിന്‍റെ "വൈൻ' ഭീഷണി

ഉച്ചകോടിക്ക് തൊട്ടുമുമ്പ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് ട്രംപ് കടുത്ത സാമ്പത്തിക ഭീഷണി മുഴക്കിയത് വലിയ ചർച്ചയായിട്ടുണ്ട്.

അമേരിക്കൻ ടെക്നോളജി കമ്പനികൾക്ക് ഫ്രാൻസ് ചുമത്തിയ മൂന്ന് ശതമാനം ഡിജിറ്റൽ നികുതി പിൻവലിച്ചില്ലെങ്കിൽ, ഫ്രാൻസിൽ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രശസ്തമായ ഫ്രഞ്ച് വൈനുകൾക്കും ഷാംപെയ്നുകൾക്കും 100 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.

പ്രതിവർഷം ഒമ്പത് ബില്യൺ യൂറോയുടെ മദ്യക്കച്ചവടത്തെ ബാധിക്കുന്ന ഈ ഭീഷണിയോട്, "യൂറോപ്യൻ നിയമങ്ങൾ തീരുമാനിക്കുന്നത് അമേരിക്കയല്ല' എന്ന് മാക്രോൺ തിരിച്ചടിച്ചു.

പശ്ചാത്തലത്തിൽ വൻ നാറ്റോ സൈനികാഭ്യാസം

ജി7 ഉച്ചകോടി നടക്കുന്ന എവിയാൻ നഗരത്തിന് മുകളിലൂടെ വൻ സൈനിക ഹെലികോപ്റ്ററുകൾ പട്രോളിംഗ് നടത്തുകയാണ്. തൊട്ടടുത്ത സ്വിറ്റ്സർലൻഡ് അതിർത്തിയിലും സുരക്ഷ ശക്തമാണ്.

ഇതിനിടയിൽ റഷ്യയിൽ നിന്നുള്ള വ്യോമാക്രമണ ഭീഷണി പ്രതിരോധിക്കാൻ നാറ്റോ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമ സൈനികാഭ്യാസമായ "റാംസ്റ്റൈൻ ഫ്ലാഗ് 26' യൂറോപ്പിലെ 18 രാജ്യങ്ങളിലായി 200 യുദ്ധവിമാനങ്ങളെ പങ്കെടുപ്പിച്ച് ആരംഭിച്ചിട്ടുണ്ട്.

അമേരിക്ക തങ്ങളുടെ സൈനിക പിന്തുണ യൂറോപ്പിൽ കുറയ്ക്കുന്ന പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ സ്വയം പ്രതിരോധം ശക്തമാക്കുന്നതിന്‍റെ സൂചന കൂടിയാണിത്.

Tags : G7 Summit 2026 Donald Trump France

Recent News

Corehub Up