ബർലിൻ: യുദ്ധത്തില്‍ ഇടപെടരുതെന്ന് ഇറാന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് (ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്) മുന്നറിയിപ്പ് നല്കി. ഇടപെട്ടാല്‍ അത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നാണ് ഇറാന്റെ പക്ഷം. എന്നാല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന ഏത് കപ്പലും കത്തിച്ചുകളയുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ജനറല്‍ ഭീഷണി മുഴക്കി. എണ്ണവില ഉടന്‍ തന്നെ ബാരലിന് 200 ഡോളറിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൈനികമായി ആക്രമണത്തില്‍ പങ്കുചേരില്ലെന്നും എന്നാല്‍ തങ്ങളുടെ സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ സ്വയം പ്രതിരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.യുദ്ധത്തിൽ പങ്കാളിയാവാൻ ഉദ്ദേശമില്ലന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡേഫുൾ പറഞ്ഞു.
ഇറാന്-യുഎസ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതിനാല്‍ 25 ജര്‍മ്മന്‍ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങി.ഇസ്രായേലും അമേരിക്കയും ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലാകെ യുദ്ധഭീതി പടരുകയും വിമാനത്താവളങ്ങളും കടല്‍പ്പാതകളും ഭാഗികമായി അടയ്ക്കുകയും ചെയ്തു.
ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) അടച്ചതിനാല്‍ 25ഓളം ജര്‍മന്‍ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുകയാണ്.
ചരക്ക് നീക്കം നിലച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ കപ്പല്‍ വാടകയും ഇന്‍ഷുറന്‍സ് നിരക്കും കുത്തനെ കൂടിയിട്ടുണ്ട്. പല കപ്പലുകളും ഇപ്പോള്‍ യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്.
Tags : Iran's warning Europe