x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐപിഎല്‍: പ്ലേ ഓഫ് ടിക്കറ്റിനായി എട്ടു ടീമുകള്‍ രംഗത്ത്


Published: May 13, 2026 12:36 AM IST | Updated: May 13, 2026 12:36 AM IST

ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റ് എട്ടിന്‍റെ പണിയിലേക്ക്. 19-ാം സീസണ്‍ പ്ലേ ഓഫ് ടിക്കറ്റിനായി രംഗത്തുള്ളത് എട്ട് ടീമുകള്‍.

ബംഗളൂരു, ഹൈദരാബാദ്, ഗുജറാത്ത്, പഞ്ചാബ്, ചെന്നൈ, രാജസ്ഥാന്‍, ഡല്‍ഹി, കോല്‍ക്കത്ത ടീമുകളാണ് പ്ലേ ഓഫ് പോരാട്ടത്തില്‍ സജീവമായുള്ളത്. മുംബൈ ഇന്ത്യന്‍സും ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സും ഇതിനോടകം പുറത്തായി. 

ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റ് എട്ടിന്‍റെ പണിയിലേക്ക്. 19-ാം സീസണ്‍ പ്ലേ ഓഫ് ടിക്കറ്റിനായി രംഗത്തുള്ളത് എട്ട് ടീമുകള്‍.

ബംഗളൂരു, ഹൈദരാബാദ്, ഗുജറാത്ത്, പഞ്ചാബ്, ചെന്നൈ, രാജസ്ഥാന്‍, ഡല്‍ഹി, കോല്‍ക്കത്ത ടീമുകളാണ് പ്ലേ ഓഫ് പോരാട്ടത്തില്‍ സജീവമായുള്ളത്. മുംബൈ ഇന്ത്യന്‍സും ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സും ഇതിനോടകം പുറത്തായി. ലീഗ് പോയിന്‍റ് ടേബിളില്‍ ആദ്യ നാലു ടീമുകള്‍ക്കു മാത്രമേ പ്ലേ ഓഫിലേക്കു മുന്നേറാന്‍ സാധിക്കൂ.

2026 സീസണ്‍ ലീഗ് റൗണ്ടില്‍ ഇന്നത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു x കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉള്‍പ്പെടെ ശേഷിക്കുന്നത് 14 മത്സരങ്ങള്‍ മാത്രം. 14 റൗണ്ടുള്ള ലീഗില്‍ ഗുജറാത്ത്, ഹൈദരാബാദ്, ഡല്‍ഹി ടീമുകള്‍ക്ക് രണ്ടു മത്സരങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇന്നത്തേതുള്‍പ്പെടെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നാലു മത്സരങ്ങള്‍ ബാക്കിയുണ്ട്. 

പഞ്ചാബ് കിംഗ്‌സ് 

ബാക്കി മത്സരങ്ങള്‍: മുംബൈ, ബംഗളൂരു, ലക്‌നോ 

സീസണിന്‍റെ ആദ്യ പകുതിയില്‍ ഒരു തോല്‍വിപോലും വഴങ്ങാത്ത ഏക ടീമായിരുന്നു ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിംഗ്‌സ്. ആദ്യ ഏഴ് മത്സരങ്ങളില്‍ ആറ് ജയം, ഒരു ഫലമില്ലാത്തതും ഉള്‍പ്പെടെ 13 പോയിന്‍റ്. രണ്ടാംപകുതിയില്‍ ഏറ്റവും ദയനീയ പ്രകടനമാണ് പഞ്ചാബ് ഇതുവരെ നടത്തിയത്. അവസാനം കളിച്ച നാലു മത്സരങ്ങളും പരാജയപ്പെട്ടു. പഞ്ചാബിന്‍റെ ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ, ലക്‌നോ ടീമുകള്‍ക്ക് എതിരേയാണ്. 

റോയല്‍ ചലഞ്ചേഴ്‌സ് 

ബാക്കി മത്സരങ്ങള്‍: കോല്‍ക്കത്ത, പഞ്ചാബ്, ഹൈദരാബാദ് 

മുംബൈ ഇന്ത്യന്‍സിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ അവസാന പന്തില്‍ ജയിച്ചത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്‍റെ പ്ലേ ഓഫ് പോരാട്ടത്തിന് ഇന്ധനമേകി. എന്നാല്‍, ശേഷിക്കുന്ന മൂന്നു മത്സരങ്ങളും പ്ലേ ഓഫ് പോരാട്ട രംഗത്തുള്ള ടീമുകള്‍ക്ക് എതിരേയാണെന്നത് ആര്‍സിബിക്ക് കനത്ത വെല്ലുവിളിയാണ്. അതില്‍ത്തന്നെ ആദ്യ നാലില്‍ ഉള്ള രണ്ട് ടീമുകള്‍ക്ക് എതിരേയാണ് (ഹൈദരാബാദ്, പഞ്ചാബ്) രണ്ട് പോരാട്ടം എന്നതും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്‍റെ നെഞ്ചിലെ തീയാണ്. 

സണ്‍റൈസേഴ്‌സ് 

ബാക്കി മത്സരങ്ങള്‍: ചെന്നൈ, ബംഗളൂരു 

19-ാം സീസണ്‍ ലീഗ് റൗണ്ടില്‍ രണ്ടാംപകുതിയില്‍ കുതിക്കുന്ന ടീമുകളില്‍ ഒന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യ നാലു മത്സരങ്ങളില്‍ മൂന്നും പരാജയപ്പെട്ടശേഷമാണ് ടീം തിരിച്ചെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകള്‍ക്ക് എതിരേയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഈ രണ്ടു ടീമും പ്ലേ ഓഫ് പോരാട്ട രംഗത്തുള്ളതാണ്. 

ഗുജറാത്ത് ടൈറ്റന്‍സ് 

ബാക്കി മത്സരങ്ങള്‍: കോല്‍ക്കത്ത, ചെന്നൈ 

ലീഗിന്‍റെ രണ്ടാംപകുതിയിലെ കുതിപ്പിലൂടെ പ്ലേ ഓഫ് സാധ്യതാ പട്ടികയില്‍ സജീവമായുള്ള ടീമാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യ ഏഴ് മത്സരങ്ങളില്‍ നാലിലും ഗുജറാത്ത് പരാജയപ്പെട്ടിരുന്നു. ലീഗ് ടേബിളില്‍ തങ്ങളേക്കാള്‍ പിന്നിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്ക് എതിരേയാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 

ബാക്കി മത്സരങ്ങള്‍: ലക്‌നോ, ഹൈദരാബാദ്, ഗുജറാത്ത് 

സീസണില്‍ തുടരെ മൂന്നു തോല്‍വിയോടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലീഗ് ആരംഭിച്ചത്. പിന്നീടു കളിച്ച എട്ട് മത്സരങ്ങളില്‍ ആറ് എണ്ണത്തില്‍ ജയം. പ്ലേ ഓഫ് കാണാതെ പുറത്തായ ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ്, പ്ലേ ഓഫ് പോരാട്ട രംഗത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ എതിരാളികള്‍. സഞ്ജു സാംസണിന്‍റെ ബാറ്റിനെ ആശ്രയിച്ചാണ് ചെന്നൈയുടെ ജയങ്ങള്‍. ജയിച്ച ആറ് മത്സരത്തില്‍ അഞ്ചിലും സഞ്ജുവിന്‍റെ ഇന്നിംഗ്‌സ് പവര്‍പ്ലേ കടന്നിരുന്നു. സഞ്ജു പവര്‍പ്ലേയ്ക്കു മുമ്പ് പുറത്തായപ്പോള്‍ ഒരു തവണ മാത്രമാണ് സിഎസ്‌കെ ജയിച്ചത്. 

രാജസ്ഥാന്‍ റോയല്‍സ്

ബാക്കി മത്സരങ്ങള്‍: ഡല്‍ഹി, ലക്‌നോ, മുംബൈ 

ലീഗിന്‍റെ രണ്ടാംപകുതിയില്‍ മോശം ഫോമിലുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ടു. മൂന്ന്, നാല് സ്ഥാനങ്ങളിലേക്കാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ശ്രമം. പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകള്‍ക്കെതിരേയാണ് ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ രണ്ട് എണ്ണം. 

നൈറ്റ് റൈഡേഴ്‌സ് 

ബാക്കി മത്സരങ്ങള്‍: ബംഗളൂരു, ഗുജറാത്ത്, മുംബൈ, ഡല്‍ഹി 

ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ബാക്കിയുള്ള ടീമാണ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അതായത്, ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയിച്ചാല്‍ എട്ട് പോയിന്‍റ് കെകെആറിനു സ്വന്തമാക്കാം. മാത്രമല്ല, ശേഷിക്കുന്ന നാലില്‍ അവസാന മൂന്ന് എണ്ണവും സ്വന്തം തട്ടകമായ ഈഡന്‍ ഗാന്‍ഡന്‍സിലാണെന്നതും കോല്‍ക്കത്തയ്ക്ക് അനുകൂല ഘടകമാണ്. 

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ബാക്കി മത്സരങ്ങള്‍: രാജസ്ഥാന്‍, കോല്‍ക്കത്ത 

ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ പ്ലേ ഓഫ് സ്വപ്‌നം സഫലമാകാന്‍ സാധ്യതയുള്ളൂ. പഞ്ചാബ് കിംഗ്‌സിന് എതിരേ ധര്‍മശാലയില്‍ 210 റണ്‍സ് ചേസ് ചെയ്ത് ജയിച്ചവരാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. രണ്ടു ജയം നേടിയാല്‍പോലും 14 പോയിന്‍റില്‍ എത്താനേ ഡല്‍ഹിക്കു സാധിക്കൂ. ആദ്യ മൂന്നു ടീമുകള്‍ക്കും 14+ പോയിന്‍റുണ്ട്. ആദ്യ മൂന്നു ടീമുകൾ ഏല്ലാ മത്സരങ്ങളും ജയിക്കുകയും ബാക്കി ടീമുകൾ തോൽക്കുകയും വേണം. 

Tags : IPL playoff tickets T20 Cricket

Recent News

Corehub Up