x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൺമലയ്ക്ക് മുന്നിൽ ഗുജറാത്ത് വീണു; ആര്‍സിബി ഫൈനലില്‍


Published: May 27, 2026 12:04 AM IST | Updated: May 27, 2026 12:06 AM IST

ധരംശാല: ഗുജറാത്ത് ടൈറ്റൻസിനെ വീഴത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ ഫൈനലിൽ പ്രവേശിച്ചു. ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിനു തകർത്താണ് നിലവിലെ ചാമ്പ്യൻമാരുടെ ഫൈനൽ പ്രവേശനം.

ബംഗളൂരു ഉയർത്തിയ 255 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് 19.3 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫി, രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ റാസിഖ് സലാം ദർ, ഭുവനേശ്വർ കുമാർ, ക്രുനാൽ പാണ്ഡ്യ, ഒരു വിക്കറ്റെടുത്ത ജോഷ് ഹെയ്‌സൽവുഡ് എന്നിവരാണ് ഗുജറാത്തിനെ തകർത്തത്.

അർധസെഞ്ചറിയുമായി പൊരുതി രാഹുൽ തെവാത്തിയ (68) ആണ് ഗുജറാത്തിനെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ജോസ് ബട്‌ലർ (11 പന്തിൽ 29), സായ് സുദർശൻ (9 പന്തിൽ 14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. സ്കോർ: ബംഗളൂരു 254/5 ഗുജറാത്ത് 162 (19.3).

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി അഞ്ചുവിക്കറ്റ് നഷ്‌ടത്തിലാണ് 254 റൺസ് നേടിയത്. രജത് പടിധാര്‍ (33 പന്തില്‍ പുറത്താവാതെ 93), വിരാട് കോഹ്‌ലി (25 പന്തില്‍ 43), ക്രുനാല്‍ പാണ്ഡ്യ (28 പന്തില്‍ 43) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് അവരെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ഒന്നാം ക്വാളിഫയറിൽ തോൽവി വഴങ്ങിയെങ്കിലും ഗുജറാത്തിന് ഒരവസരം കൂടിയുണ്ട്.

എലിമിനേറ്റര്‍ ജയിച്ചുവരുന്ന ടീമുമായി ഗുജറാത്ത് ഇനി കളിക്കും. ആർസിബിയുടെ അഞ്ചാം ഐപിഎൽ ഫൈനലും തുടർച്ചയായ രണ്ടാം ഫൈനലുമാണിത്. 2016ൽ ഗുജറാത്ത് ലയൺസിനെ തോൽപ്പിച്ചായിരുന്നു ആർസിബിയുടെ ഫൈനൽ പ്രവേശം. ഇതുകൂടാതെ 2009, 2011, 2025 വർഷങ്ങളിലാണ് ആർസിബി ഐപിഎൽ ഫൈനൽ കളിച്ചിട്ടുള്ളത്.

Tags : rcb final ipl gujarat titans

Recent News

Corehub Up