ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിനുശേഷം റോബർട്ടോ അയാള സ്പാനിഷ് താരം ഡാനി ഓൽമോയുടെ കഴുത്തിന് പിടിച്ചുതള്ളുന്നു.
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫൈനലിലെ കൈയാങ്കളിയിൽ മാപ്പ് പറഞ്ഞ് അർജന്റീനയുടെ സഹപരിശീലകനും മുൻ താരവുമായ റോബർട്ടോ അയാള. സ്പാനിഷ് താരം ഡാനി ഓൽമോയുടെ കഴുത്തിന് പിടിച്ചുതള്ളിയത് തെറ്റായിപ്പോയി. താൻ ചെയ്ത പ്രവൃത്തിയിൽ പരസ്യമായി ക്ഷമാപണം നടത്തുന്നു.
ഡാനി ഓൽമോയെ നേരിട്ട് കാണുമ്പോൾ മാപ്പ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. അധികസമയത്ത് ഫെറാൻ ടോറസ് നേടിയ ഏക ഗോളിന് അർജന്റീനയെ തകർത്ത് സ്പെയിൻ കിരീടമുയർത്തിയതിന് പിന്നാലെ ഗ്രൗണ്ടിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
സ്പാനിഷ് നായകൻ റോഡ്രിയും അർജന്റീന താരം നികോളാസ് ഓട്ടാമെൻഡിയും തമ്മിൽ കളിക്കളത്തിൽ വെച്ച് കടുത്ത വാക്കേറ്റമുണ്ടായി. ഇതിനുപിന്നാലെ വിജയഘോഷത്തിലായിരുന്ന സ്പാനിഷ് താരം ഗാവിയെ അർജന്റീയുടെ ലിയാൻഡ്രോ പാരെഡെസ് മർദ്ദിക്കുകകൂടി ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടുപോയി. മത്സരശേഷം പാരെഡെസിന് റഫറി ചുവപ്പ് കാർഡ് കാണിച്ചു.